കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ഇനി പുതിയ മുഖം; 60 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നു!

Divya John
 കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ഇനി പുതിയ മുഖം; 60 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നു! പുതിയ കെട്ടിടം നിർമിക്കുന്നതിനായി 60 വർഷം പഴക്കമുള്ള കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കായംകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം ഉയരും. 10 കോടി രൂപ ചെലവിട്ട് എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിയാകും പുതിയ കെട്ടിടം നിർമിക്കുക. പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ ആരംഭിച്ചതോടെ കാലതാമസമില്ലാതെ പുതിയ കെട്ടിടത്തിൻ്റെ നിർമാണം ആരംഭിക്കും. ഘട്ടം ഘട്ടമായിട്ടാകും കായംകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ വിപുലീകരണം. ഒന്നാം ഘട്ട നിർമാണത്തിൽ അത്യാവശ്യ ഘടകങ്ങൾ ഉൾപ്പെടുത്തും.



 വരും വർഷങ്ങളിൽ വിപുലീകരണ പ്രവർത്തനങ്ങൾ തുടരും. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഏറ്റവും ഏറ്റവും സഹായം ചെയ്തു നൽകിയത് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു. കെട്ടിടത്തിൻ്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കെഎസ്ആർടിസിയുടെ പഴയ കെട്ടിടം പൊളിച്ചു തുടങ്ങിയിട്ടുണ്ട്. കെട്ടിടം പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി നിരവധി സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ടെൻഡർ നൽകുന്നതിലടക്കം സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതെല്ലാം പരിഹരിച്ച് ആറുമാസത്തിന് ശേഷം കെട്ടിടം പൊളിച്ച് നീക്കൽ നടപടി ആരംഭിക്കുകയായിരുന്നുവെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു.അൻപത് വർഷത്തിലധികം പഴക്കമുള്ള ജീർണിച്ച കെട്ടിടമാണ് കായംകുളത്തെ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉണ്ടായിരുന്നതെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു. കെട്ടിടത്തിൻ്റെ ഭാഗങ്ങൾ പൊളിഞ്ഞു വീഴുകയും ആളുകളുടെ തലയിൽ വീഴുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.



 പുതിയ കെട്ടിടം നിർമിക്കുന്നതിനായി പത്ത് കോടി രൂപ സർക്കാർ അനുവദിച്ചു. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് ഈ തുക അനുവദിച്ചതെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.പഴയ ജീർണിച്ച കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീണ് നാല് യാത്രികർക്കു പരിക്കേറ്റിരുന്നു. സ്റ്റേഷൻ കെട്ടിടം പൊളിച്ച് മാറ്റി പുതിയത് നിർമിക്കാൻ വൈകുന്നതിൽ പരാതിക്കിടയാക്കിയിരുന്നു. തുടർന്നാണ് സംസ്ഥാന ബജറ്റിൽ നിന്നും എംഎൽഎ യു പ്രതിഭ മുൻകയ്യെടുത്ത് പണം അനുവദിച്ചത്. കെട്ടിട നിർമാണത്തിനായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു. ആദ്യഘട്ടത്തിൽ ബസ് ഡിപ്പോ മാത്രമാണ് പൊളിച്ച് പണിയുന്നത്. 2105000 രൂപയ്ക്കാണ് കെട്ടിടം വിൽപ്പന കരാർ നൽകിയിരിക്കുന്നത്. രാമിൻ ട്രേഡേഴ്സാണ് പഴയ കെട്ടിടം പൊളിക്കുന്ന കരാർ എടുത്തിരിക്കുന്നത്. 45 ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ച് മാറ്റുമെന്ന് കരാറുകാർ അറിയിച്ചു. 



വരും വർഷങ്ങളിൽ വിപുലീകരണ പ്രവർത്തനങ്ങൾ തുടരും. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഏറ്റവും ഏറ്റവും സഹായം ചെയ്തു നൽകിയത് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു. കെട്ടിടത്തിൻ്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കെഎസ്ആർടിസിയുടെ പഴയ കെട്ടിടം പൊളിച്ചു തുടങ്ങിയിട്ടുണ്ട്. കെട്ടിടം പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി നിരവധി സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ടെൻഡർ നൽകുന്നതിലടക്കം സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതെല്ലാം പരിഹരിച്ച് ആറുമാസത്തിന് ശേഷം കെട്ടിടം പൊളിച്ച് നീക്കൽ നടപടി ആരംഭിക്കുകയായിരുന്നുവെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു.അൻപത് വർഷത്തിലധികം പഴക്കമുള്ള ജീർണിച്ച കെട്ടിടമാണ് കായംകുളത്തെ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉണ്ടായിരുന്നതെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു. കെട്ടിടത്തിൻ്റെ ഭാഗങ്ങൾ പൊളിഞ്ഞു വീഴുകയും ആളുകളുടെ തലയിൽ വീഴുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.

Find Out More:

Related Articles: