കോവിഡിനോടുബന്ധിച്ച് പണിപ്പുരയിൽ 11 വാക്സിനുകൾ
ജൂണിൽ നടത്തിയ പരീക്ഷണത്തിൽ തങ്ങളുടെ പ്രതിരോധ വാക്സിൻ ഹൈ റിസ്ക് ഗ്രൂപ്പുകാര്‍ക്കിടയിൽ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന പിന്തുണയറിയിച്ചതായി ഏജൻസി വ്യക്തമാക്കിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജൂൺ 29ന് സര്‍ക്കാര്‍ അനുമതി നേടിയ ശേഷം ലോകാരോഗ്യ സംഘടനയുടെ ചൈനയിലുള്ള പ്രതിനിധിയുമായി ബന്ധപ്പെട്ടെന്നും ആവശ്യമായ പിന്തുണ നേടിയെടുത്തെന്നും ഏജൻസി വ്യക്തമാക്കി. അതിര്‍ത്തി തുറമുഖങ്ങളിൽ പ്രവര്‍ത്തിക്കുന്നവര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍, ശീതീകരിച്ച ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ എന്നിവരെയും പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെയാണ് ഹൈ റിസ്ക് പട്ടികയിൽ ഉള്‍പ്പെടുത്തുന്നത്.
മഹാമാരിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യമപ്രവര്‍ത്തകര്‍, കസ്റ്റംസ് ജീവനക്കാര്‍ തുടങ്ങിയ ഹൈ റിസ്ക് വിഭാഗക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങളിൽ വാക്സിൻ നല്‍കാമെന്ന് ചൈനയുടെ വാക്സിൻ നിയമത്തിൽ പറയുന്നുണ്ടെന്നാണ് ഏജൻസിയുടെ വാദം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലും ദക്ഷിണപൂര്‍വേഷ്യൻ രാജ്യങ്ങളിലുമാണ് ചൈനീസ് വാക്സിനുകള്‍ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.മൊത്തം 11 കൊവിഡ് വാക്സിനുകള്‍ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുണ്ടെന്ന് ചൈന അറിയിച്ചു. ഹൈ റിസ്ക് വിഭാഗക്കാര്‍ക്ക്.
അതേസമയം, ചൈനയുടെ നാല് പുതിയ കൊവിഡ് 19 വാക്സിനുകളും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള സാമൂഹ്യവികസനത്തിനു വേണ്ടിയുള്ള ശാസ്ത്രസാങ്കേതിക വകുപ്പ് ഡയറക്ടര്‍ വു യുവാൻബിൻ അറിയിച്ചു. രാജ്യത്ത് 11 കൊവിഡ് 19 വാക്സിനുകള്‍ ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.