ചുഴലി കാറ്റിനെ നേരിട്ടു ഒരു ജനത

Divya John
ചുഴലി കാറ്റിനെ നേരിട്ടു ഒരു ജനത മുന്നിൽ. ലൂസോൺ ദ്വീപിനെ കാറ്റഗറി അഞ്ച് എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 2013 ൽ 6,300 ൽ അധികം ആളുകൾ കൊല്ലപ്പെട്ട ഹയാൻ മുതൽ ഫിലിപ്പീൻസിൽ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ഗോണി ചുഴലിക്കാറ്റ് ഞായറാഴ്ച മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.ഏറ്റവും ശക്തമായ ചുഴലിക്കൊടുംകാറ്റിനെ നേരിടുന്നതിനുള്ള ശ്രമങ്ങളിലാണ് ഏഷ്യൻ രാജ്യമായ ഫിലിപ്പിൻസ്. ലൂസോൺ ദ്വീപിന്റെ ദക്ഷിണഭാഗത്തുള്ള ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.ഞായറാഴ്ചയോടെയാണ് ഗോണി ചുഴലിക്കാറ്റ് തിരത്ത് തൊടുന്നത്. കാറ്റ് മണിക്കൂറിൽ കുറഞ്ഞത് 215 കിലോമീറ്റർ വേഗതയിൽ വീശുമെന്നാണ് റിപ്പോർട്ടുകൾ. ഇത് പരമാവധി 265 കിലോമീറ്റർ വേഗതയിലേക്ക് വരെ ഉയരുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.



ഏറ്റവും ശക്തമായ കാറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കരയിൽ ആഞ്ഞടിക്കുമെന്ന ആശങ്കയാണ് ഇത്തരത്തിൽ സുരക്ഷാ നീക്കങ്ങൾക്ക് കാരണമായിരിക്കുന്നത്. പസഫിക് സമുദ്രത്തിൽ നിന്ന് 20 കിലോമീറ്റർ പടിഞ്ഞാറോട്ട് നീങ്ങുന്ന ടൈഫൂൺ ഗോണി തലസ്ഥാനത്തും 14 പ്രവിശ്യകളിലും ശനിയാഴ്ച വൈകുന്നേരം ശക്തമായ മഴ പെയ്യും, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്നാണ് സൂചന. ഇതേത്തുടർന്ന്, പ്രാദേശിക ഉദ്യോഗസ്ഥർ തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾ റദ്ദാക്കുകയും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. 20 പ്രവിശ്യകളിൽ കാറ്റ് കനത്ത നാശം വിതച്ചു. മണിക്കൂറിൽ 275 കിലോമീറ്റർ വേഗതയിലുള്ള കാറ്റഗറി അഞ്ചിൽപെട്ട സൂപ്പർ ടൈഫൂൺ ചുഴലിക്കാറ്റാണ് വീശിയടിച്ചത്. അന്ന് ഹയാൻ 6,300ലധികം ആളുകളുടെ ജീവനാണ് കവർന്നത്. ഇതിനൊപ്പം തീവ്രത പ്രതീക്ഷിക്കാവുന്ന കാറ്റാണ് ഇത്തവണുയുണ്ടാകുക എന്നാണ് വിലയിരുത്തലുകൾ.ഫിലപ്പിൻസിൽ ഇതിന് മുൻപ് ഏറ്റവും മോശമായി വീശിയടിച്ചത് ഹയാൻ ചുഴലിക്കാറ്റാണ്. 



2013 നവംബർ മാസത്തിലെ ഒരു വെള്ളിയാഴ്ച മധ്യ ഫിലിപ്പൈൻസിൽ ശക്തമായ കാറ്റ് വീശിയടിച്ചത്.അതിനൊപ്പം, അപകടകരമായ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വീട് വിട്ട് പോകാൻ ആൽ‌ബെ പ്രവിശ്യാ സർക്കാർ ഉത്തരവിടുമെന്ന് പ്രാദേശിക ദുരന്ത ഉദ്യോഗസ്ഥനായ ഗ്രെമിൽ നാസ് പറഞ്ഞു. ചുഴലിക്കാറ്റിന്റെ ശക്തി ഒരു തമാശയല്ലെന്നാണ് സർക്കാർ പ്രദേശവാസികളോട് പറഞ്ഞു.ചുഴലിക്കാറ്റ് ആദ്യം എത്തുന്ന കാമറൈൻസ് നോർട്ടെ, കാമറൈൻസ് സുർ പ്രവിശ്യകളിലെ തീരദേശ, മണ്ണിടിച്ചിൽ സാധ്യതയുള്ള കമ്മ്യൂണിറ്റികളിൽ നിന്നും നിരവധിയാളുകളെ ഒഴുപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു.


 രാജ്യത്ത് പടർന്ന് പിടിക്കുന്ന കൊവിഡ് 19 രോഗബാധയാണിത്. ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം സാമൂഹിക അകലമോ മറ്റ് മാനദണ്ഡങ്ങളോ എങ്ങിനെ പാലിക്കുമെന്നതാണ് ഏറ്റവുമധികം വലയ്ക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്തോനേഷ്യക്ക് താഴെയായി ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ഫിലിപ്പിൻസ്. ചുഴലിക്കാറ്റ് ഉയർത്തുന്ന ആശങ്കയ്ക്കൊപ്പം തന്നെ അധികൃതരെ വലയ്ക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ട്. 

Find Out More:

Related Articles: