'95% ഫലപ്രാപ്തി', എങ്കിലും പകുതി പേരെങ്കിലും കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ മഹാമാരി തീരില്ല; ആന്തണി ഫൗസി

Divya John
'95% ഫലപ്രാപ്തി', എങ്കിലും പകുതി പേരെങ്കിലും കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ മഹാമാരി തീരില്ലായെന്നു ആന്തണി ഫൗസി അഭിപ്രായപ്പെടുകയുണ്ടായി. ഉയർന്ന ഫലപ്രാപ്തിയുള്ള വാക്സിൻ ലഭ്യമാണെന്ന വാർത്ത ജനങ്ങളെ വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്ന് ആന്തണി ഫൗസി പറഞ്ഞു. ഫൈസർ വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണഫലം പുറത്തു വരുന്നതോടൊപ്പം യുഎസ് കമ്പനിയായ മോഡേണ വികസിപ്പിച്ച വാക്സിൻ്റെ പരീക്ഷണഫലവും പുറത്തു വരും.ഉയർന്ന ഫലപ്രാപ്തി മൂലം ലോകശ്രദ്ധയാകർഷിച്ച ഫൈസർ കൊവിഡ് 19 വാക്സിൻ്റെ അന്തിമ ക്ലിനിക്കൽ പരീക്ഷണ ഫലം വരാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ പ്രതികരണവുമായി യുഎസിലെ മുതിർന്ന പകർച്ചവ്യാധി വിദഗ്ധനായ ആന്തണി ഫൗസി ഈ വാക്സിന് അസാധാരണമായ തരത്തിൽ ഉയർന്ന ഫലപ്രാപ്തിയുണ്ടെന്ന് ആന്തണി ഫൗസി പറഞ്ഞു. 90 ശതമാനത്തിലധികോ 95 ശതമാനത്തോളമോ ഫലപ്രാപ്തി ഈ വാക്സിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  അതിവേഗത്തിൽ വികസിപ്പിച്ച വാക്സിനുകൾ സ്വീകരിക്കാൻ ജനങ്ങൾക്കുള്ള വിമുഖത അകറ്റാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജർമനിയിലെ ബയോൺടെകിൻ്റെ സഹകരണത്തടെയാണ് രാജ്യാന്തര മരുന്നുനിർമാണ കമ്പനിയായ ഫൈസർ വാക്സിൻ നിർമിച്ചത്.വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെൻ്റർ നടത്തിയ സർവേയിൽ 71.5 ശതമാനം പേരാണ് വാക്സിൻ സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. ചൈനയിൽ 90 ശതമാനം പേർക്കും വാക്സിനോട് താത്പര്യമുണ്ടായിരുന്നെങ്കിൽ റഷ്യയിൽ 55 ശതമാനം പേർ മാത്രമായിരുന്നു വാക്സിൻ സ്വീകരിച്ചേക്കുമെന്ന് നിലപാട് വ്യക്തമാക്കിയത്.അതേസമയം ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള താത്പര്യം കുറഞ്ഞു വരുന്നതായാണ് സെപ്റ്റംബറിൽ നടത്തിയ ഒരു സർവേയിൽ വ്യക്തമായത്. ജൂലൈ മാസത്തിൽ 72 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ സെപ്റ്റംബർ മാസത്തോടെ വാക്സിൻ സ്വീകരിച്ചേക്കുമെന്ന് സന്നദ്ധത അറിയിച്ചവർ 50 ശതമാനം പേർ മാത്രമായിരുന്നു.

 ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള താത്പര്യം കുറഞ്ഞു വരുന്നതായാണ് സെപ്റ്റംബറിൽ നടത്തിയ ഒരു സർവേയിൽ വ്യക്തമായത്. ജൂലൈ മാസത്തിൽ 72 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ സെപ്റ്റംബർ മാസത്തോടെ വാക്സിൻ സ്വീകരിച്ചേക്കുമെന്ന് സന്നദ്ധത അറിയിച്ചവർ 50 ശതമാനം പേർ മാത്രമായിരുന്നു. യുഎസിൽ വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചവരുടെ നിരക്ക് കുറവാണെന്ന് കണക്കുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഫൈസർ വാക്സിൻ സംബന്ധിച്ച് ആന്തണി ഫൗസിയുടെ പ്രതികരണം.

Find Out More:

Related Articles: