അമിത് ഷാ ശനിയാഴ്ച കർഷകൻ്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കും!Q
ഡിസംബർ 19ന് പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലാണ് അമിത് ഷാ കർഷകൻ്റെ വീട്ടിൽ വിരുന്നിനെത്തുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബിജെപിയുടെ പുതിയ നീക്കങ്ങൾ. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കുമെന്നും നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
നിയമത്തിൽ ഭേദഗതികൾക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും കർഷകർ വഴങ്ങിയിട്ടില്ല. ഇതിനിടെ ഡൽഹിയിൽ കർഷകർ നടത്തുന്ന വൻ പ്രക്ഷോഭം മൂന്നാമത്തെ ആഴ്ച പിന്നിട്ടു. കാർഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കര്‍ഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്നു. ഈ ആഴ്ചാവസാനത്തോടെ പശ്ചിമ ബംഗാളിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു കര്‍ഷകൻ്റെ വീട്ടിൽ ഭക്ഷണത്തിനെത്തും. ശനിയാഴ്ചയാണ് അമിത് ഷാ കര്‍ഷകൻ്റെ വീട് സന്ദര്‍ശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഡൽഹിയിലേയ്ക്കുള്ള റോഡുകൾ ഉപരോധിച്ചു കൊണ്ട് പതിനായിരക്കണക്കിന് കർഷകരാണ് സമരവേദിയിലുള്ളത്. ഡൽഹിയിലേയ്ക്കുള്ള പ്രധാന പാതകളായ സിംഘു, ടിക്രി, ഷാജഹാൻപൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ദിവസങ്ങളായി റോഡ് ഉപരോധിച്ചിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലിൽ നിന്നുള്ള കർഷകരാണ് പ്രധാനമായും സമരവേദിയിലുള്ളത്. അതേസമയം, കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. തീരുമാനത്തെ കേന്ദ്രർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. മാത്രമല്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രി പശ്ചിമ ബംഗാളിലെ ഗ്രാമീണ മേഖല സന്ദർശിക്കുന്നത്.