വിവാഹം കഴിഞ്ഞതിനു ശേഷമാണ് രണ്ടാമത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്; ദീപ്തി മനസ്സ് തുറക്കുന്നു!

Divya John
 വിവാഹം കഴിഞ്ഞതിനു ശേഷമാണ് രണ്ടാമത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്; ദീപ്തി മനസ്സ് തുറക്കുന്നു! സിൽക്ക് സ്മിതയെ അനുകരിച്ചു എത്തിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ചെറുപ്പം മുതൽ കലയോടുള്ള അഭിനിവേശം ആണ് സൂപ്പർ ജോഡിയിൽ മിന്നും താരമായി മാറാൻ ദീപ്തിക്ക് തുണയായത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദീപ്തിക്ക് സ്ത്രീയാകാൻ, ഒരുപാട് കടമ്പകൾ കടക്കേണ്ടി വന്നിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനും വെള്ളത്തിനുമായി സ്വന്തം ശരീരം തന്നെ നൽകേണ്ടി വന്ന ഗതികേടിൽ നിന്നുമാണ് ഇന്ന് കേരളം അംഗീകരിക്കുന്ന നിലയിലേക്ക് താൻ മാറിയതെന്ന് പറയുകയാണ് ദീപ്തി കല്യാണി. ദീപ്തിയുടെ വിശേഷങ്ങളിലേക്ക്. വ്യത്യസ്തതരം ഫോട്ടോഷൂട്ട് ചിത്രങ്ങളും റിയാലിറ്റി ഷോകളിലെ മിന്നും ഡാൻസ് പെർഫോമൻസും കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ദീപ്തി കല്യാണി.



    എന്റെ ജീവിതം മടുത്തു ആത്മഹത്യ ചെയ്യണം എന്ന് തോന്നിയ കുറെ സമയങ്ങൾ ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ. വേറെ ഒന്നും അല്ല. ഞാൻ എന്റെ ചെറുപ്പകാലത്ത് ഒത്തിരി അനുഭവിച്ചിട്ടുണ്ട്. സഹോദരൻ, കസിൻസ്, ഇവരുടെയൊക്കെ അടുത്തുനിന്നും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കാരണം ആൺകുട്ടിയായി ജനിച്ചു എന്നിട്ട് സ്ത്രീകളെ പോലെ ആകുന്നു എന്നതാകാം അവർ എന്നിൽ കണ്ട തെറ്റ്. ഒരുപാട് അടിച്ചിട്ടുണ്ട്, പരിഹസിച്ചിട്ടുണ്ട്. കാർക്കിച്ചു തുപ്പിയിട്ടും ഉണ്ട് എന്നെ അവർ- ദീപ്തി പറയുന്ന ഒരു മുൻകാല വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തത്. അമ്മയുടെ മുഖത്തുനോക്കി എന്റെ മനസ്സിൽ ഒരു ചോദ്യം ഉണ്ടായിരുന്നു എന്തിനാണ് എനിക്ക് ജന്മം തന്നതെന്ന്. ഒരുപാട് വലിയ കുടുംബം ആയിരുന്നു എന്റേത്. എന്നാൽ പിന്നീട് എന്നെ അവിടെ നിന്നും ഇറക്കിവിട്ടു. ആ സമയത്ത് മരിക്കാൻ വരെ തോന്നിയിട്ടുണ്ട്. ഇട്ടിരിക്കുന്ന ഒരു വസ്ത്രവുമായിട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. എവിടെ എങ്കിലും പോയി മരിച്ചാലോ എന്ന് തോന്നിയപ്പോഴും ഭയമായിരുന്നു മനസ്സിൽ. 




  അന്നൊക്കെ തോന്നിയിരുന്നു എന്തിനാണ് ജനിച്ചത് എന്ന്.  ആഗ്രഹങ്ങൾ കെടുത്തിയിട്ട് എനിക്ക് ആത്മഹത്യ ചെയ്യാൻ കഴിയുമായിരുന്നില്ല. അവിടെ വച്ച് ശീതൾ ആണ് എന്നെ കൈ പിടിച്ചു കൊണ്ട് ഉയർത്തിയത്. പിന്നെയാണ് പെൺകുട്ടി ആകണം എന്ന ചിന്തയിലേക്ക് ഞാൻ എത്തുന്നത്. രണ്ടാമത് ഞാൻ ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചത് വിവാഹം കഴിഞ്ഞ സമയത്താണ് ബാംഗ്ലൂർ വച്ചിട്ട്. ഒരു ഭാര്യക്ക് കാണാൻ കഴിയാത്ത കാഴ്ചയാണ് ഞാൻ കണ്ടത്. അന്ന് എനിക്ക് ഉണ്ടായ വിഷമം സഹിക്കാൻ പറ്റില്ല എന്ന നിലയിൽ ഞാൻ എത്തി. ആഗ്രഹങ്ങൾ കെടുത്തിയിട്ട് എനിക്ക് ആത്മഹത്യ ചെയ്യാൻ കഴിയുമായിരുന്നില്ല. അവിടെ വച്ച് ശീതൾ ആണ് എന്നെ കൈ പിടിച്ചു കൊണ്ട് ഉയർത്തിയത്. പിന്നെയാണ് പെൺകുട്ടി ആകണം എന്ന ചിന്തയിലേക്ക് ഞാൻ എത്തുന്നത്. രണ്ടാമത് ഞാൻ ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചത് വിവാഹം കഴിഞ്ഞ സമയത്താണ് ബാംഗ്ലൂർ വച്ചിട്ട്. ഒരു ഭാര്യക്ക് കാണാൻ കഴിയാത്ത കാഴ്ചയാണ് ഞാൻ കണ്ടത്. അന്ന് എനിക്ക് ഉണ്ടായ വിഷമം സഹിക്കാൻ പറ്റില്ല എന്ന നിലയിൽ ഞാൻ എത്തി. സർജറി ചെയ്യാൻ ആവശ്യത്തിന് പണം വേണം. തുറന്നു പറയാൻ മടിയില്ല. ഞാൻ അന്ന് ബാംഗ്ലൂരിൽ ചെയ്തത് സെക്സ് വർക്കും, ബെഗ്ഗിങ്ങും ആയിരുന്നു. അങ്ങനെയാണ് സർജറിക്കുള്ള കാശ് ഉണ്ടാക്കിയത്. പത്താം ക്‌ളാസ് വരെയാണ് പഠിച്ചത്. 




   സഹായിക്കാൻ ആരും ഇല്ല. ഒരു നേരത്തെ ആഹാരത്തിനും, വസ്ത്രത്തിനും വേണ്ടിയാണു ഞാൻ അന്നത് ചെയ്യേണ്ടി വന്നത്. ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പണം ആവശ്യമാണ്. അതിൽ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ഞാൻ അന്യന്റെ മുതൽ ആഗ്രഹിക്കാത്ത വ്യക്തിയാണ്. ഈ സംഭവങ്ങൾ ഒക്കെയും കുടുംബത്തിന് അറിയുമോ എന്ന് അറിയില്ല. ഇപ്പോൾ അവർ എന്റെ ഒപ്പം ഉണ്ട്. ഒരുകാലത്തു എന്നെ അവഗണിച്ചവർ ഒക്കെയും എന്റെ കൂടെ ഉണ്ട്. ജനിക്കാൻ ഉള്ളത് ദൈവത്തിന്റെ നിശ്ചയമാണ്. ഇതേ സമൂഹത്തിൽ മനുഷ്യനായി ജീവിക്കുക. ആണ്, പെണ്ണ്, ട്രാൻസ് വ്യത്യസമില്ലാതെ. വിവാഹാലോചനകൾ വരുന്നുണ്ട് എന്നും കല്യാണി പറയുന്നു. വിവാഹം കഴിച്ചു ജീവിക്കാൻ ആണ് ഇഷ്ടം. ആദ്യമൊക്കെ വിവാഹം കഴിക്കണ്ട എന്നായിരുന്നു തീരുമാനം. എന്ന് കരുതി വിവാഹം കഴിക്കാൻ വേണ്ടി ജീവിക്കുന്ന ആളൊന്നും അല്ല ദീപ്തി കല്യാണി. രണ്ടെണ്ണം ഫെയിൽ ആയെങ്കിലും വിവാഹം കഴിക്കണം, വിവാഹം കഴിക്കുന്നവൻ ഓപ്പൺ മൈൻഡ് ആകണം; ഇതെന്റെ ഭാര്യയാണ് എന്ന് തന്റേടത്തോടെ പറയുന്ന ഒരാളെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തെ ഉണ്ട്. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദീപ്തി  പറയുന്നതിങ്ങനെയാണ്.

Find Out More:

Related Articles: