ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്; പ്രതിദിനം 10,000 പേർക്ക് സ്പോട്ട് ബുക്കിങ്!

Divya John
 ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്;  പ്രതിദിനം 10,000 പേർക്ക് സ്പോട്ട് ബുക്കിങ്!  ശേഷിക്കുന്ന 10,000 ഭക്തർക്ക് സ്പോട്ട് ബുക്കിങ് വഴി ദർശനം അനുവദിക്കാനാണോ സർക്കാർ നീക്കമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ പ്രതിദിനം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുകയെന്നും ബാക്കി 10,000 പേരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പിഎസ് പ്രശാന്ത് അറിയിച്ചു. ശബരിമലയിൽ പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് 70,000 ആയി കുറച്ചു. നേരത്തെ വെർച്വൽ ക്യൂ വഴി പ്രതിദിനം 80,000 ഭക്തരെ ദർശനത്തിന് അനുവദിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോൾ 70,000 ആയി കുറച്ചത്.ഇക്കഴിഞ്ഞ ദിവസം നടന്ന നിയമസഭാ സമ്മേളനത്തിൽ ശബരിമലയിൽ സ്പോട്ട് ബുക്കിങ് പുനസ്ഥാപിച്ചേക്കുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നു.



നിയമസഭയിൽ നൽകിയ മറുപടിയിൽ സ്പോട്ട് ബുക്കിങ് എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചില്ലെങ്കിലും ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് വെർച്വൽ ക്യൂ ബുക്കിങ് 70,000 ആയി കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായത്. സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും ബിജെപിയും ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിരുന്നു. സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്ന് ഭരണകക്ഷിയായ സിപിഐയും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ വരുന്ന മണ്ഡല - മകരവിളക്ക് സീസണിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് (വെർച്വൽ ക്യൂ ബുക്കിങ്) മാത്രമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് വ്യാപക വിമർശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.



 മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് ഓൺലൈൻ ബുക്കിങ്ങ് മാത്രം അനുവദിക്കാൻ തീരുമാനിച്ചത്. പ്രതിദിനം പരമാവധി 80,000 പേർക്ക് മാത്രം ദർശന സൗകര്യം ഒരുക്കാനും യോഗത്തിൽ തീരുമാനിച്ചിരുന്നു.  അതിൽ 70,000 ആണ് ഇപ്പോൾ ഓപ്പൺ ചെയ്തത്. ബാക്കി 10,000ത്തിൽ എന്തുവേണമെന്ന് കൂടിയാലോചിച്ചു തീരുമാനമെടുക്കും. മണ്ഡലകാലത്തിനായി നട തുറക്കുന്ന നവംബർ 16ന് ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകും. ഒരുകാരണവശാലും ശബരിമലയിൽ വരുന്ന ഭക്തർ ദർശനം ലഭിക്കാതെ തിരിച്ചുപോകില്ലെന്നും പിഎസ് പ്രശാന്ത് സന്നിധാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. 



കഴിഞ്ഞ മണ്ഡലകാലത്ത് തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് കോടതിയടക്കം ഇടപെട്ട് ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് 80,000 എന്ന കണക്കിലേക്ക് സർക്കാരും ദേവസ്വം ബോർഡും എത്തിയത്. നിലവിൽ പ്രതിദിനം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുകയെന്നും ബാക്കി 10,000 പേരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പിഎസ് പ്രശാന്ത് അറിയിച്ചു.

Find Out More:

Related Articles: