കൊറോണ കാലം യൂറോപ്പിൽ മെയ് പകുതിയോടെ അവസാനിക്കുമെന്നു സൂചന

Divya John

 

കൊറോണ കാലം യൂറോപ്പിൽ മെയ് പകുതിയോടെ അവസാനിക്കുമെന്നാണ് സൂചന  ലഭിക്കുന്നത് . യൂറോപ്പിലെ ആദ്യ വൈറസ് കേന്ദ്രമായിരുന്ന ഇറ്റലിയിലും സ്‍പെയിനിലും ഇപ്പോഴും ദിവസവും 300-ലേറെ പേര്‍ മരിക്കുന്നുണ്ട്. എന്നാല്‍ ആഴ്‍ചകള്‍ക്ക് മുമ്പുള്ള സ്ഥിതി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ആശ്വാസം പകരുന്ന കണക്കാണ്. ബ്രിട്ടനിലാണ് വ്യാപനം കുറഞ്ഞു തുടങ്ങിയെന്ന് പറയാനാകാത്ത അവസ്ഥ ഇപ്പോഴുമുള്ളത്. 500-ന് മുകളിലാണ് പ്രതിദിന മരണസംഖ്യ.

 

  രോഗവ്യാപനം കുറയാന്‍ തുടങ്ങിയതോടെ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി. എന്നാൽ  നേരത്തെ ഒറ്റ ദിവസം ആയിരത്തോളം ആളുകളാണ് മരിച്ചിരുന്നത്. ഇപ്പോള്‍ അത് 300-ലെത്തിയിട്ടുണ്ട്. സ്‍പെയിന്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിരുന്നു. നാല് ഘട്ടങ്ങളിലായി ലോക്ക് ഡൗണ്‍ പിന്‍വലിക്കാനാണ് സ്‍പാനിഷ് സര്‍ക്കാരിന്‍റെ തീരുമാനം. ലോക്ക് ഡൗണ്‍ ഇളവുകള്‍ മെയ് നാല് മുതല്‍ തുടങ്ങുമെന്ന് സ്‍പാനിഷ് പ്രധാനമന്ത്രി പെ‍ഡ്രോ സാഞ്ചസ് പറഞ്ഞു. സ്‍പെയിനില്‍ 23822 പേരാണ് മരിച്ചത്. 232128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

 

  123903 പേര്‍ രോഗമുക്തരായി. ഇറ്റലിയില്‍ 27359 പേരാണ് മരിച്ചത്. 201505 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 6891 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാലും ആളുകള്‍ ജാഗ്രത തുടരണമെന്നും അല്ലാത്തപക്ഷം വീണ്ടും രോഗവ്യാപനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. ഓരോ ആഴ്‍ചയും ഏഴ് ലക്ഷം ടെസ്റ്റുകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

  ഫ്രാന്‍സില്‍ ഇതുവരെ 165911 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 23660. രോഗമുക്തരായത് 46886 പേരാണ്. രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നെങ്കിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് മരണസംഖ്യ ജര്‍മനിയില്‍ വളരെ കുറവാണ്. ഇപ്പോള്‍ ഫ്രാന്‍സും യുകെയും ഉള്‍പ്പെടെ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളെല്ലാം പരിശോധനകള്‍ വ്യാപകമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജര്‍മനിയില്‍ 6314 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്.

 

  159912 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 120400 പേര്‍ക്ക് രോഗം ഭേദമായി. കൊറോണ വൈറസ് വ്യാപനം കുറഞ്ഞുതുടങ്ങിയതിന്‍റെ ആശ്വാസത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. പ്രതിദിന മരണസംഖ്യയിലും പുതിയ രോഗികളുടെ എണ്ണത്തിലും മിക്ക രാജ്യങ്ങളിലും കാര്യമായ കുറവാണുണ്ടായിട്ടുള്ളത്. എന്നാല്‍ വൈറസ് ഭീഷണി എപ്പോള്‍ അവസാനിക്കുമെന്ന് ഇനിയും പറയാനായിട്ടില്ല.പരിശോധന വ്യാപകമാക്കി രോഗബാധിതരെ വളരെ വേഗത്തില്‍ കണ്ടെത്താനുള്ള ശ്രമമാണ് ഫ്രാന്‍സ് നടത്തുന്നത്.

 

  രോഗനിര്‍ണയം വേഗത്തിലാക്കുന്നതിലൂടെ ആളുകള്‍ ഗുരുതരാവസ്ഥയിലായി മരിക്കുന്നത് ഒഴിവാക്കാനാകും. അങ്ങനെ ആളുകള്‍ വേഗത്തില്‍ രോഗമുക്തരാുകയും ചെയ്‍താല്‍ മെയ് 11 ആകുമ്പോഴേക്കും നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങാനാകുമെന്ന് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് പറഞ്ഞു.  തുടക്കം മുതല്‍ തന്നെ പരിശോധനകള്‍ വ്യാപമാക്കി വൈറസിനെ പ്രതിരോധിച്ച ജര്‍മനിയുടെ മാതൃകയാണ് ഇപ്പോള്‍ യൂറോപ്പ് മുഴുവന്‍ പിന്തുടരുന്നത്.

 

  ആദ്യത്തെ കേസ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ രാജ്യവ്യാപകമായി ടെസ്റ്റുകള്‍ നടത്തിയാണ് ജര്‍മനി രോഗത്തെ പ്രതിരോധിച്ചത്. മാത്രമല്ല യൂറോപ്പ് മുഴുവന്‍ കൊറോണ വൈറസ് വ്യാപിക്കുമ്പോവും റഷ്യയെ ബാധിച്ചിരുന്നില്ല. റഷ്യ ശക്തമായി വൈറസിനെ പ്രതിരോധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. എന്നാല്‍ പിന്നീട് വളരെ പെട്ടെന്നാണ് റഷ്യയില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയര്‍ന്നത്. 99399 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചത്.

  

Find Out More:

Related Articles: