കെട്ടിയാലാണ് എന്റെ മാലാഖ സിനിമയും, വൈറലായ കുറിപ്പും! മലയാള സിനിമ കടന്നു ചെല്ലാൻ മടിച്ചിരുന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് കെട്ട്യോളാണ് എൻറെ മാലാഖ. തീയേറ്ററുകളിൽ വലിയ വിജയം സമ്മാനിച്ച ആസിഫ് അലി ചിത്രം കെട്ട്യോളാണെൻ്റെ മാലാഖ വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു.അമ്മച്ചിയായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച മനോഹരി ജോയ് യുടെയും ആസിഫിൻറെയും വീണ നന്ദകുമാറിൻ്റെയും ഒക്കെ അഭിനയം തന്നെയായിരുന്നു ചിത്രത്തിലെ ഹെെലെെറ്റ്.നവാഗതനായ നിസ്സാം ബഷീർ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എൻറെ മാലാഖ' ദാമ്പത്യ ബന്ധത്തെ കുറിച്ചും മാരിറ്റൽ റേപ്പിനെ കുറിച്ചുമാണ് സംസാരിക്കുന്നത്. സംവിധായകനായ ബേസിൽ ജോസഫും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
നിരവധി പേരാണ് ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്തെ നിരവധി പേരും ചിത്രത്തെ പ്രകീർത്തിച്ചും പ്രശംസിച്ചും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പ് സൈബറിടത്തിൻ്റെ ശ്രദ്ധ വീണ്ടും കവരുകയാണ്. 2020 ജനുവരിയിൽ ഗോപകുമാർ വികെ എന്ന സിനിമാ പ്രവർത്തകൻ എഴുതിയ ഒരു ആസ്വാദന കുറിപ്പാണ് ഇപ്പോൾ ചർച്ചയായി മാറിയിട്ടുള്ളത്. ഇന്നും ഇത്തരത്തിലുള്ള സംഭവങ്ങളൊക്കെ നടക്കാറുണ്ടെന്നും ആശുപത്രി ജോലിക്കിടയിലെ സൈക്കോളജികാലഘട്ടത്തിൽ അതൊക്കെ നേരിട്ട് കണ്ട് മനസിലാക്കിയിട്ടുള്ളതാണെന്നുമാണ് ഗോപകുമാർ പറയുന്നത്. അനുഭവങ്ങളിൽ നേരിട്ട് കേട്ടിട്ടുള്ള ഡയലോഗുകൾ വരെ ചേർത്തുകൊണ്ടാണ് ഗോപകുമാറിൻ്റെ കുറിപ്പ്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.
'ആശംസകൾ വീണ.. മാലാഖ കാണാൻ അൽപ്പം വൈകിപ്പോയി. ഏതാനും വർഷങ്ങൾക്ക് മുൻപ് ഷോർട്ട് മൂവി ഒരെണ്ണം പ്ലാൻ ചെയ്ത് നായികയായി വീണയെ തീരുമാനിച്ചപ്പോൾ വീണ ആശ്ചര്യത്തോടെ അന്നെന്നോട് ചോദിച്ചു, അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അഭിനയിച്ചിട്ടില്ല, എന്തുറപ്പിലാണ് ചേട്ടൻ എന്നെകൊണ്ട് ഇത് ചെയ്യിക്കുന്നതെന്ന്..' ഒപ്പം വീണയെ കുറിച്ച് എനിക്കന്ന് കൂടുതലൊന്നും അറിയില്ലായിരുന്നു, ഫാഷൻ ഫോട്ടോഗ്രാഫർ സെനി ചേട്ടനാണ് മുംബൈ മലയാളിയായ വീണയെ പരിചയപ്പെടുത്തുന്നത്. ആദ്യം സംസാരിച്ചപ്പോൾ തന്നെ അഭിനയിക്കാൻ അതിയായ ആഗ്രഹം ഉണ്ടെന്നു മനസ്സിലായി, പിന്നെ കൂടുതൽ ആലോചിച്ചില്ല, മലയാളം എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഡയലോഗ്സ് ഞാൻ വോയ്സ് ക്ളിപ്പാക്കി വാട്സാപ് ചെയ്തു.' 'ഷൂട്ടിങ്ങിനിടയിലെ പോസ്റ്റ് സമയങ്ങളിൽ ഒരു നിമിഷം പോലും കളയാതെ അത് പഠിക്കലായിരുന്നു കക്ഷി.
വീണയുടെ റിൻസി വലിയ വിജയം നേടിയതിൽ ഒരുപാട് സന്തോഷം. സിനിമയ്ക്കെതിരെ ആരോപണങ്ങൾ ചിലത് വായിച്ചു, ഇങ്ങനെയൊക്കെ ഇവിടെ നടക്കുമോ എന്നൊക്കെ.. ഇങ്ങനെയല്ല ഇതിനപ്പുറം ചാടിക്കടകുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട് നമ്മുടെ ചുറ്റിലും എന്ന് ആശുപത്രി ജോലിക്കിടയിലെ സൈക്കോളജികാലഘട്ടത്തിൽ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.' മാത്രമല്ല 'വിവാഹം കഴിഞ്ഞ് പതിനഞ്ചു വർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു ഫ്രഞ്ച് കിസ് പോലും ഭർത്താവ് തന്നിട്ടില്ല എന്നും ഒരു കുട്ടി ഉണ്ടായത് എങ്ങനെയെന്നു പോലും അറിയില്ല എന്നും ഒരു സ്ത്രീ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ അന്ന് ചെറിയ ആശ്ചര്യം തോന്നി. അതുപോലെ ബെഡ് റൂമി കയറിയാൽ തലകറക്കം വരുന്ന ഭർത്താവ്, ഭർത്താവിനെ കണ്ടാൽ പേടിച്ച് തലചുറ്റി വീഴുന്ന ഭാര്യ.. ' '“ഓർഗാസമെന്ന കുന്ത്രാണ്ടമോന്നും വേണ്ട ഒന്ന് തൊട്ട് ഷോക്കടിപ്പിച്ചു വിട്ടാലെങ്കിലും മതിയാരുന്നു” എന്നുള്ള ദയനീയ ആഗ്രഹങ്ങൾ വേറെയും.
എന്തുവാടേ ഇത്, ചത്ത് നരകത്തിൽ ചെല്ലുമ്പോ അങ്ങേര് പിടിച്ചു നിർത്തി ചോദിക്കതില്ല്യോ, “പിന്നെ എന്നാ ഉലത്താനാടെ നിന്നെയൊക്കെ മനുഷ്യ രൂപോം വെപ്പിച്ച്, ഇണയുമായി ലൈൻ വലിക്കാനും, പ്രേമിക്കാനും, ഉമ്മ വയ്ക്കാനും, ജീവിതം ജിങ്കാലാലയാക്കാനും, വേണമെങ്കിൽ കുഞ്ഞുകുട്ടികളെ ഉൽപ്പാദിപ്പിച്ചു കൊണ്ട് സിൽസില പാടാനുമൊക്കെയായി ഫ്രീ ടിക്കറ്റും വിസയും തന്ന് പറഞ്ഞു വിട്ടതെന്ന്”'പിന്നല്ല. സിൽമ കണ്ടെങ്കിലും ഇവറ്റകളൊക്കെ ഒന്ന് നേരെചൊവ്വേ നോക്കാനും തൊടാനും സ്നേഹിക്കാനും പഠിച്ച് നന്നാവട്ടേന്ന്' എന്നാണ് കുറിപ്പിൽ പറയുന്നത്. നിരവധി പേരാണ് ഇപ്പോൾ ഈ കുറിപ്പ് വീണ്ടും ഷെയർ ചെയ്യുകയും അനുഭവങ്ങൾ പങ്കുവെക്കുകയും തുറന്ന്പറച്ചിലുകൾ നടത്തുകയുമൊക്കെ ചെയ്യുന്നത്. വളരെ മികച്ച ഒരു കുറിപ്പും ചില ശരിയായ ധാരണകളും ഉൾപ്പെടുന്ന ഒരു സിനിമയുമാണ് നാം ഇന്ന് ഇവിടെ മനസിലാക്കിയത് എണ്ണത്തിൽ ഏതൊരു പ്രേക്ഷകനും അഭിമാനിക്കാനാകും.