കുറുപ്പ് കാർ വിവാദം; തെളിവ് സഹിതം മല്ലു ട്രാവലർക്ക് മറുപടിയുമായി കുറുപ്പ് ടീം! കുറുപ്പിന് പ്രേക്ഷകർ ഒന്നടങ്കം വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രൊമോഷനും തകൃതിയായി പൊടി പൊടിക്കുകയാണ്. ഇപ്പോഴിതാ കുറുപ്പ് പ്രൊമോഷൻ്റെ ഭാഗമായി പോസ്റ്റർ സ്റ്റിക്കർ പതിപ്പിച്ച കാർ നിരത്തിലിറക്കിയതിനെ വിമർശിച്ച് രംഗത്തെത്തിയ മല്ലു ട്രാവലർക്ക് കൃത്യമായ മറുപടിയും നൽകി മല്ലുവിൻ്റെ ആരോപണങ്ങളും തള്ളി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്. കേരളം കണ്ട എക്കാലത്തെയും പിടികിട്ടാപ്പുള്ളിയും കൊടും ക്രിമിനലുമായ സുകുമാരക്കുറുപ്പിൻ്റെ ജീവിത കഥയാണ് സിനിമ പറയുന്നത്.
നിയമം എല്ലാവർക്കും ഒരുപോലെയാവണമെന്നും അതിൽ ഇരട്ടത്താപ്പ് പറ്റില്ലെന്നും മല്ലു പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട് മെൻ്റ് കേസ് എടുക്കാത്തത് എന്നും മല്ലു ചോദിച്ചിരുന്നു. അതോടൊപ്പം സിനിമ നല്ലതാണെന്നും ദുൽഖർ മുത്താണെന്നും സിനിമയെ അല്ല വിമർശിക്കുന്നതെന്നും മല്ലു ട്രാവലർ വ്യക്തമാക്കിയിരുന്നു. നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലെന്നും എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ടെന്നും ഇയാൾ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുജനങ്ങൾക്ക് ഇങ്ങനെ സ്വകാര്യ വാഹനഹ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അവസരമില്ലാതിരിക്കെ കുറുപ്പ് സിനിമയ്ക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണ് എന്നായിരുന്നു മല്ലു ട്രാവലറിൻ്റെ വിമർശനം.
കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാർ വിവാദമായപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി അണിയറപ്രവർത്തകർ പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. കാറിൽ സ്റ്റിക്കറൊട്ടിച്ച് നിരത്തിൽ ഉറക്കിയത് നിയമപ്രകാരം പണം നൽകിയാണെന്നാണ് അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയത് നിയമവിരുദ്ധമല്ലെന്നും അവർ പറഞ്ഞു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറ പൊതുജനങ്ങൾക്ക് ഇങ്ങനെ സ്വകാര്യ വാഹനഹ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അവസരമില്ലാതിരിക്കെ കുറുപ്പ് സിനിമയ്ക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണ് എന്നായിരുന്നു മല്ലു ട്രാവലറിൻ്റെ വിമർശനം.
നിയമം എല്ലാവർക്കും ഒരുപോലെയാവണമെന്നും അതിൽ ഇരട്ടത്താപ്പ് പറ്റില്ലെന്നും മല്ലു പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട് മെൻ്റ് കേസ് എടുക്കാത്തത് എന്നും മല്ലു ചോദിച്ചിരുന്നു. അതോടൊപ്പം സിനിമ നല്ലതാണെന്നും ദുൽഖർ മുത്താണെന്നും സിനിമയെ അല്ല വിമർശിക്കുന്നതെന്നും മല്ലു ട്രാവലർ വ്യക്തമാക്കിയിരുന്നു. നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലെന്നും എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ടെന്നും ഇയാൾ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.