നടിയെ ആക്രമിച്ച കേസ് ; മുൻ ഭാര്യയ്ക്കും അതിജീവിതയ്ക്കും എതിരെ ആരോപണങ്ങളുമായി ദിലീപ്! കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ കോടതി നിർദേശിക്കണമെന്നാണ് ദിലീപ് ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. കേസിലെ വിചാരണ നീട്ടണമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ആവശ്യം അടുത്തിടെ സുപ്രീം കോടതി തള്ളിയിരുന്നു. സംസ്ഥാനത്തിൻ്റെ ആവശ്യപ്രകാരം സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക് നിർദേശം നൽകാനാവില്ലെന്നും ജസ്റ്റിസ് എ എൻ ഖാൽവിക്കറിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണിപ്പോൾ ദിലീപ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ പറഞ്ഞ സമയത്തിനകം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന ആവശ്യമുന്നയിച്ച് നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.
തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിന് വേണ്ടി ഉപയോഗിക്കുന്നത് തടയണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ വിചാരണക്കോടതിയെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുള്ള ദിലീപ് അപേക്ഷയിൽ അതിജീവിതയ്ക്കും മുൻ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുമുണ്ട്. കേസിലെ തെളിവ് നശിപ്പിച്ചുകളഞ്ഞ സംഭവത്തിൽ ദിലീപിൻറെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ദിലീപിൻറെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ അന്വേഷണം തുടരുന്നതായിരിക്കുമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിൻറെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയ സംഭവത്തിലും അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നിടുന്നതായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച അനുബന്ധ കുറ്റപത്രം. കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ കോടതി നിർദേശിക്കണമെന്നാണ് ദിലീപ് ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. കേസിലെ വിചാരണ നീട്ടണമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ആവശ്യം അടുത്തിടെ സുപ്രീം കോടതി തള്ളിയിരുന്നു.
സംസ്ഥാനത്തിൻ്റെ ആവശ്യപ്രകാരം സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക് നിർദേശം നൽകാനാവില്ലെന്നും ജസ്റ്റിസ് എ എൻ ഖാൽവിക്കറിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണിപ്പോൾ ദിലീപ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ വിചാരണക്കോടതിയെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുള്ള ദിലീപ് അപേക്ഷയിൽ അതിജീവിതയ്ക്കും മുൻ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുമുണ്ട്. കേസിലെ തെളിവ് നശിപ്പിച്ചുകളഞ്ഞ സംഭവത്തിൽ ദിലീപിൻറെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.