'ലാൽ സിംഗ് ഛദ്ദ' റിലീസിന് മുമ്പേയുള്ള സമ്മർദ്ധത്തെ കുറിച്ച് ആമിർ ഖാൻ!

Divya John
 'ലാൽ സിംഗ് ഛദ്ദ' റിലീസിന് മുമ്പേയുള്ള സമ്മർദ്ധത്തെ കുറിച്ച് ആമിർ ഖാൻ!സി അതിനാൽ തന്നെ ബോളിവുഡ് ഏറെ ആകാംക്ഷയോടെയാണ് ആമിർ ഖാൻ നായകനാവുന്ന 'ലാൽ സിംഗ് ഛദ്ദ' എന്ന പുതിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ടോം ഹാങ്ക്സിൻറെ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിൻറെ റീമേക്ക് ആയ ചിത്രം ഏറെ നാൾ നീണ്ട കാത്തിരുപ്പിന് ശേഷം നാളെ (ആഗസ്റ്റ് 11) തീയേറ്ററുകളിൽ എത്തുകയാണ്. ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ നായകനായുള്ളൊരു ചിത്രം തീയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷത്തോളമായി.  കഴിഞ്ഞ 48 മണിക്കൂറായി താൻ ഉറങ്ങിയിട്ടില്ലെന്നും പലവിധ ചിന്തകളാണ് മനസ്സിലൂടെ കടന്നുപോകുന്നത്, പുസ്തകം വായനയും ഓൺലൈൻ ചെസ് കളിയുമൊക്കെയാണിപ്പോഴെന്ന് താരം പറഞ്ഞിരിക്കുകയാണ്. 






  പിവിആർ സിനിമാസിൻറെ 25-ാം വാർഷികാഘോഷത്തിൻറെ ഭാഗമായി ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സിനിമയ്‍ക്കെതിരെ ബഹിഷ്കാരണാഹ്വാനം ഉൾപ്പെടെ ഉയരുന്ന സാഹചര്യത്തിൽ താനേറെ സമ്മർദ്ധത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ സഹ നിർമ്മാതാവ് കൂടിയായ ആമിർ ഖാൻ.2014ൽ പികെ സിനിമ ഇറങ്ങിയതിന് ശേഷമാണ് ആമിറിനെതിരായ സോഷ്യൽ മീഡിയ ക്യാംപെയ്നുകൾ വലിയ തോതിൽ തുടങ്ങിയത്. ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു അന്നത്തെ ആരോപണം.








  ഇന്ത്യയിൽ നടക്കുന്ന ചില സംഭവങ്ങൾ കാരണം തൻറെ ഭാര്യ കിരൺ റാവുവിന് ഇവിടം വിടണമെന്നാണ് ആഗ്രഹമെന്ന ആമിറിൻറെ പ്രസ്താവനും വലിയ രീതിയിൽ ചർച്ചയായി. എന്നാൽ ഇത് വിവാദമായതോടെ ഭാര്യ കിരൺ പറഞ്ഞത് തെറ്റായിപ്പോയെന്ന് ആമിർ പ്രതികരിക്കുകയുമുണ്ടായി. 'ഞാൻ ചെയ്ത ഏതെങ്കിലും പ്രവർത്തി കൊണ്ട് ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എനിക്ക് അതിലേറെ ദു:ഖമുണ്ട്. ഞാൻ ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ആർക്കെങ്കിലും എൻറെ ചിത്രം കാണണമെന്നില്ലെങ്കിൽ, ആ തീരുമാനത്തെയും ഞാൻ ബഹുമാനിക്കുന്നു. പക്ഷേ കൂടുതൽ പേർ ചിത്രം കാണണമെന്നാണ് എനിക്ക് ആഗ്രഹം. 






  ഞങ്ങളുടെ ഏറെ നാളത്തെ കഠിനാധ്വാനമാണ് ഈ ചിത്രം', ആമിർ പറഞ്ഞിരിക്കുകയാണ്. ഇതിന് ശേഷം 2016-ൽ ആമിറിൻറെ ചിത്രം ദംഗലിൻറെ റിലീസ് സമയത്തും ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം നടന്നിരുന്നു. എന്നാൽ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു ദംഗൽ. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിൻറെ മരണത്തിന് ശേഷം ബോളിവുഡ് താരങ്ങൾക്കെതിരായ ഹേറ്റ് ക്യാംപെയ്നാണ് ഇപ്പോൾ ആമിറിനെതിരെയും നടക്കുന്നത്.

Find Out More:

Related Articles: