സുബിയുടെ മരണ ചടങ്ങിന് കൂഒളിംഗ് ഗ്ലാസ് വച്ച് പോയി, ജാഡക്കാർ; ഇനി എന്തൊക്കെ കേൾക്കണം! തൊഴിലുറപ്പ് ഇടങ്ങളിവും കുടുംബശ്രീയിലും മാത്രമല്ല, സോഷ്യൽ മീഡിയയിലും പരദൂഷണ കമ്മിറ്റി ഉണ്ട് എന്നതാണ് ഒരു വാസ്തവം. ചില സന്ദർഭങ്ങളിൽ മാത്രം അത്തരക്കാരെ തിരിച്ചറിയാൻ സാധിയ്ക്കും. പെണ്ണുങ്ങൾ മാത്രമല്ല, സോഷ്യൽ മീഡിയയിലെ ഈ പരദൂഷണ കമ്മിറ്റിയിൽ ആണുങ്ങളും ഇഷ്ടം പോലെ ഉണ്ട് എന്നതാണ് സത്യം. കഴിഞ്ഞ ദിവസമാണ് സുബി സുരേഷിന്റെ മരണം വലിയ ഞെട്ടലോടെ പുറം ലോകം അറിഞ്ഞത്. വാർത്ത കേട്ട സഹപ്രവർത്തകർ മാത്രമല്ല, ആരാധകരും ഇത്രയും വലിയ അസുഖം സുബിയ്ക്കുണ്ടായിരുന്നോ , ആരും പറഞ്ഞ് അറിഞ്ഞില്ലല്ലോ എന്ന രീതിയിൽ സംസാരിച്ചു. എന്നാൽ ചിലർ അപ്പോഴും ശ്രമിച്ചത് സുബിയുടെ മരണത്തിന് മറ്റ് പല കാരണങ്ങൾ കണ്ടെത്താനും ആയിരുന്നു.
സുബി മദ്യപാനിയായിരുന്നു, സുബിയുടെ തെറ്റായ ശീലങ്ങളാണ് മരണ കാരണം എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിയ്ക്കാൻ സോഷ്യൽ മീഡിയയിൽ വല്ലാത്ത ഒരു ഉത്സാഹം കണ്ടു വന്നു. കരഞ്ഞുകൊണ്ട് വന്ന സെലിബ്രിറ്റികൾ ആരൊക്കെ എന്ന കണക്കാണ് പിന്നീട് എടുത്തത്. വിവരം അറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ സുബിയ്ക്ക് ആദരാഞ്ജലികൾ നേർന്നവരുടെ കണക്കും അന്വേഷിച്ചു നോക്കിയാൽ ഈ പരദൂഷണകമ്മിറ്റിയിലുള്ളവരുടെ അടുത്തുണ്ടാവും. പിന്നെ ആളുകൾ അന്വേഷിച്ചത് സുബി മരിച്ചപ്പോൾ ആരൊക്കെ വന്നു, എങ്ങിനെയൊക്കെ വന്നു എന്നാണ്. സുബി സുരേഷും രഞ്ജിനി ഹരിദാസും അടുത്ത സുഹൃത്തുക്കളാണ്.
ഒരുമിച്ച് ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരു പക്ഷെ സുബിയുടെ ചേതനയറ്റ ശരീരം അവസാനമായി കാണുമ്പോൾ കരഞ്ഞുപോകും എന്ന് കരുതി, തന്റെ കണ്ണുനീർ പബ്ലിക്കിന് കാണിക്കേണ്ട എന്ന് കരുതി കൂളിങ് ഗ്ലാസ് വച്ചതാവാം. അല്ലെ എങ്കിൽ രഞ്ജിനിയ്ക്ക് മറ്റെന്തെങ്കിലും അസുഖം കണ്ണിന് ഉണ്ടാവാം, അതിന്റെ സംരക്ഷണാർത്ഥം വച്ചതാവാം. 'ഇവളൊക്കെ ജനിക്കുമ്പോൾ തന്നെ കൂളിങ് ഗ്ലാസും വച്ചാണോ വന്നത്' എന്ന് ചോദിക്കുന്നവരോട്, അസൂയയ്ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നേ പറയാനുള്ളൂ. സെലിബ്രിറ്റികളാണെങ്കിലും ഇവരും മനുഷ്യരാണ്, കണ്ടില്ല എന്ന് നടിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.
പെണ്ണുങ്ങൾ മാത്രമല്ല, സോഷ്യൽ മീഡിയയിലെ ഈ പരദൂഷണ കമ്മിറ്റിയിൽ ആണുങ്ങളും ഇഷ്ടം പോലെ ഉണ്ട് എന്നതാണ് സത്യം. കഴിഞ്ഞ ദിവസമാണ് സുബി സുരേഷിന്റെ മരണം വലിയ ഞെട്ടലോടെ പുറം ലോകം അറിഞ്ഞത്. വാർത്ത കേട്ട സഹപ്രവർത്തകർ മാത്രമല്ല, ആരാധകരും ഇത്രയും വലിയ അസുഖം സുബിയ്ക്കുണ്ടായിരുന്നോ , ആരും പറഞ്ഞ് അറിഞ്ഞില്ലല്ലോ എന്ന രീതിയിൽ സംസാരിച്ചു. എന്നാൽ ചിലർ അപ്പോഴും ശ്രമിച്ചത് സുബിയുടെ മരണത്തിന് മറ്റ് പല കാരണങ്ങൾ കണ്ടെത്താനും ആയിരുന്നു. സുബി മദ്യപാനിയായിരുന്നു, സുബിയുടെ തെറ്റായ ശീലങ്ങളാണ് മരണ കാരണം എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിയ്ക്കാൻ സോഷ്യൽ മീഡിയയിൽ വല്ലാത്ത ഒരു ഉത്സാഹം കണ്ടു വന്നു. കരഞ്ഞുകൊണ്ട് വന്ന സെലിബ്രിറ്റികൾ ആരൊക്കെ എന്ന കണക്കാണ് പിന്നീട് എടുത്തത്. വിവരം അറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ സുബിയ്ക്ക് ആദരാഞ്ജലികൾ നേർന്നവരുടെ കണക്കും അന്വേഷിച്ചു നോക്കിയാൽ ഈ പരദൂഷണകമ്മിറ്റിയിലുള്ളവരുടെ അടുത്തുണ്ടാവും.