നടി രഞ്ജിനിയുടെ ഹർജി കോടതി തള്ളി!

Divya John
   നടി രഞ്ജിനിയുടെ ഹർജി കോടതി തള്ളി!ഹർജിക്കാരിക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. ഹേമ കമ്മറ്റിക്ക് മുമ്പാകെ താൻ നൽകിയ മൊഴിയിൽ എന്തെല്ലാം പുറത്തുവിടുന്ന റിപ്പോർട്ടിൽ ഉണ്ടാകുമെന്ന് അറിയാൻ തനിക്ക് അവകാശമുണ്ട് എന്നാണ് രഞ്ജിനിയുടെ വാദം. ഹൈക്കോടതി ഹരജി തള്ളിയതിനു പിന്നാലെ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതായി വിവരമുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് പുറത്തു വിടും എന്നാണ് റിപ്പോർട്ട്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന നടി രഞ്ജിനിയുടെ ഹരജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. 






  സിനിമാ മേഖലയിൽ തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും പഠിക്കാനാണ് സംസ്ഥാന സർക്കാർ ഹേമ കമ്മറ്റിയെ നിയോഗിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഇത്തരമൊരു സമിതി നിയോഗിക്കപ്പെടുന്നത്. വിമൻ ഇൻ സിനിമാ കളക്ടീവ് നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിന്റെ ഈ തീരുമാനം. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങുന്നതാണ് സമിതി. 2017ലാണ് സമിതി നിയോഗിക്കപ്പെട്ടത്. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും പഠനം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ 2019 ഡിസംബറിൽ പഠനം പൂർത്തിയാക്കി ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 






  ഈ റിപ്പോർട്ട് പിന്നെയും അഞ്ച് വർഷത്തോളം പുറത്തുവന്നില്ല. ഇപ്പോൾ കോടതി അനുമതിയോടെയാണ് വിവരാവകാശ പ്രകാരം റിപ്പോർട്ട് പുറത്തുവരുന്നത്. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് രഞ്ജിനിയുടെ ഹര‍ജി തള്ളിയത്. ഡിവിഷൻ ബഞ്ചിലാണ് കേസ് ചെന്നത്. ഇത് സിംഗിൾ ബഞ്ചിലേക്ക് കൊണ്ടുപോകാം എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് രഞ്ജിനി വാദിക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കും എന്നാണ് താൻ ആലോചിക്കുന്നതെന്നും അവർ‌ വ്യക്തമാക്കിയിരുന്നു. വളരെ സെൻസിറ്റിവായ കാര്യങ്ങളാണ് താനടക്കമുള്ളവർ ഹേമ കമ്മറ്റിക്ക് മുമ്പാക നൽകിയ മൊഴികളിൽ ഉള്ളതെന്ന് രഞ്ജിനി പറഞ്ഞിരുന്നു. 





 റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്ന് ആർക്കെങ്കിലും പ്രശ്നമുണ്ടായാൽ ആര് ഉത്തരം പറയുമെന്ന് രഞ്ജിനി ചോദിച്ചു. എന്നാൽ സ്വകാര്യതാ ലംഘനം ഒട്ടുമില്ലെന്ന് നേരത്തെ വിവരാവകാശ കമ്മീഷണർ വ്യക്തമാക്കിയിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിന്റെ ഈ തീരുമാനം. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങുന്നതാണ് സമിതി. 2017ലാണ് സമിതി നിയോഗിക്കപ്പെട്ടത്. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും പഠനം നീണ്ടു പോകുകയായിരുന്നു.

Find Out More:

Related Articles: