മകന്റെ മുഖം കാണിച്ച് അമല പോളും ജഗതും!

Divya John
  മകന്റെ മുഖം കാണിച്ച് അമല പോളും ജഗതും! ഭർത്താവ് ജഗതിന്റെ പിന്തുണയെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം വാചാലയാവാറുണ്ട് അമല. കല്യാണം കഴിഞ്ഞ് വൈകാതെ തന്നെ ഇവർക്ക് കൂട്ടായി മകൻ എത്തിയിരുന്നു.തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികമാരിലൊരാളാണ് അമല പോൾ. കരിയറിലെ ആയാലും ജീവിതത്തിലെ ആയാലും വിശേഷങ്ങളെല്ലാം ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. മകൻ ജനിച്ച സന്തോഷവും പിന്നീടുള്ള വിശേഷങ്ങൾ പങ്കിട്ടപ്പോഴുമെല്ലാം മകന്റെ മുഖം കാണിച്ചിരുന്നില്ല അമല. എന്നാൽ തിരുവോണ ദിനത്തിൽ മകന്റെ മുഖം കാണിച്ചുള്ള ചിത്രങ്ങളായിരുന്നു അമല പങ്കുവെച്ചത്. ഗോൾഡൻ കസവും ചുവപ്പും ചേർന്ന സെറ്റ് സാരിയായിരുന്നു അമലയുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ജഗതും ഇലൈയും അണിഞ്ഞത്.


നിമിഷനേരം കൊണ്ട് തന്നെ അമലയുടെ ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു. ഇലൈയെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. അമ്മയെപ്പോലെയാണ്, അതോ അച്ഛനെപ്പോലെയാണോ ഇലൈ എന്നായിരുന്നു ചോദ്യങ്ങള് വന്നത്. ഒരു പാർട്‌നർ എങ്ങനെയായിരിക്കണമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ജഗത്. എന്നെ പൂർണമായി മനസിലാക്കിയ ആളാണ് അദ്ദേഹം. ഞാൻ അഭിനേത്രിയാണെന്ന കാര്യം ആദ്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ ഇനിയും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന് പറഞ്ഞ് പോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ലൊക്കേഷനിലേക്ക് പോവുമ്പോൾ മകന്റെ കാര്യങ്ങളെല്ലാം ചെയ്ത് അദ്ദേഹം കൂടെ വരാറുണ്ട്. ഷൂട്ടിനല്ലാതെ മകനെയും കൊണ്ട് പുറത്ത് പോവാനും അദ്ദേഹത്തിന് ഇഷ്ടമാണെന്നുമായിരുന്നു അമല പറഞ്ഞത്.


 ഓണംവിത്ത് മൈ ബോയ്‌സ്, ഇലൈ ഡയറീസ് തുടങ്ങിയ ഹാഷ് ടാഗും അമല പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്. ഉല്ലാസ ബോട്ടിലായിരുന്നു അമലയുടെ ഈ വ്യത്യസ്തമായ ഫോട്ടോഷൂട്ട്. കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജഗതും വിവാഹിതരായത്. ജൂണിലായിരുന്നു ഇലൈ ജനിച്ചത്. ആ സന്തോഷം അന്ന് അമലയും ജഗതും പങ്കുവെച്ചിരുന്നു. മകൻ ജനിച്ച സന്തോഷവും പിന്നീടുള്ള വിശേഷങ്ങൾ പങ്കിട്ടപ്പോഴുമെല്ലാം മകന്റെ മുഖം കാണിച്ചിരുന്നില്ല അമല.


എന്നാൽ തിരുവോണ ദിനത്തിൽ മകന്റെ മുഖം കാണിച്ചുള്ള ചിത്രങ്ങളായിരുന്നു അമല പങ്കുവെച്ചത്. ഗോൾഡൻ കസവും ചുവപ്പും ചേർന്ന സെറ്റ് സാരിയായിരുന്നു അമലയുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ജഗതും ഇലൈയും അണിഞ്ഞത്. നിമിഷനേരം കൊണ്ട് തന്നെ അമലയുടെ ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു. ഇലൈയെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. അമ്മയെപ്പോലെയാണ്, അതോ അച്ഛനെപ്പോലെയാണോ ഇലൈ എന്നായിരുന്നു ചോദ്യങ്ങള് വന്നത്.

Find Out More:

Related Articles: