ഈ മാറ്റം ഞാൻ പോലുമറിയാതെ; യൂട്യൂബ് വരുമാനത്തെക്കുറിച്ച് സിന്ധു കൃഷ്ണ മനസ്സ് തുറക്കുന്നു!

Divya John
 ഈ മാറ്റം ഞാൻ പോലുമറിയാതെ; യൂട്യൂബ് വരുമാനത്തെക്കുറിച്ച് സിന്ധു കൃഷ്ണ മനസ്സ് തുറക്കുന്നു! പുതിയ വീഡിയോയിലൂടെയായിരുന്നു അവർ ചാനൽ തുടങ്ങിയതിനെക്കുറിച്ചും, യൂട്യൂബ് വരുമാനത്തെക്കുറിച്ചും സംസാരിച്ചത്. വീട്ടിലെ വിശേഷങ്ങളും മക്കളുടെ കാര്യങ്ങളും, യാത്രകളുമൊക്കെയാണ് വ്‌ളോഗിലെ ഉള്ളടക്കം. കൊവിഡ് കാലത്തായിരുന്നു എല്ലാവരും വ്‌ളോഗും യൂട്യൂബ് ചാനലുമൊക്കെ തുടങ്ങിയത്. അമ്മു ഒക്കെയായിരുന്നു ആദ്യം ചാനല് തുടങ്ങിയത്. അവസാനമാണ് ഞാൻ തുടങ്ങിയത്, അതും കിച്ചുവിന്റെ നിർബന്ധം കാരണം. ഒന്നും അറിയാത്ത രീതിയിൽ തുടങ്ങി അതങ്ങ് വളരുകയായിരുന്നു. ആന്റിക്കൊരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടേ എന്ന കമന്റ് ഞാനും കണ്ടിരുന്നു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമൊക്കെ മനസിലായി, യൂട്യൂബ് വെച്ച് എന്ത് ചെയ്യാനാണ് എന്ന കൺഫ്യൂഷനിലായിരുന്നു ഞാൻ. അങ്ങനെ ചിന്തിച്ചൊരാളാണ് ഞാൻ.



  എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. അത് മോണിറ്റൈസ് ചെയ്യുമെന്നോ, നന്നായി പെർഫോം ചെയ്താൽ പേമെന്റ് കിട്ടുമെന്നോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു കാര്യവും അറിയാതെയായിരുന്നു തുടക്കം. പിന്നെപ്പിന്നെയാണ് കാര്യങ്ങളെല്ലാം മനസിലാക്കിയത്. യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു സിന്ധു കൃഷ്ണ. അച്ഛനും അമ്മയും മക്കളും വ്‌ളോഗുമായി സജീവമാണ്. ഇന്നിപ്പോൾ ആസ്വദിച്ച് ചെയ്യുന്ന ജോലിയാണെങ്കിലും ഈ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് സിന്ധു കൃഷ്ണ പറയുന്നു. എന്റെ വീഡിയോ കണ്ട് കൂടുതൽ വ്‌ളോഗ് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നവരോട് നന്ദിയുണ്ട്. അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയതിന്റെ സെലിബ്രേഷൻ ഇതുവരെ നടത്തിയിട്ടില്ല. അധികം വൈകാതെ ചെറിയൊരു ആഘോഷം നടത്തും.



  തിരുവനന്തപുരത്തുള്ള എന്റെ സബ്‌സ്‌ക്രൈബേഴ്‌സിൽ എന്നെ കാണാൻ ആഗ്രഹിക്കുന്നവരെ കാണാനും സംസാരിക്കാനുമൊക്കെ ആഗ്രഹമുണ്ട്. അതെങ്ങനെ സാധ്യമാകും എന്നറിയില്ല. ചില സമയത്ത് ഐഡിയയൊന്നും വരില്ലെന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. നിരവധി പേരായിരുന്നു പുതിയ വീഡിയോയുടെ താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. മീറ്റപ്പ് ഞങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്ന കമന്റുകൾ. കിച്ചു എപ്പോഴൊക്കെയോ ഇതേക്കുറിച്ച് പറഞ്ഞപ്പോൾ എന്തോ പറയുന്നു എന്ന മട്ടിൽ ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല. 



  ഇവിടെ ഇങ്ങനെ ഓരോരുത്തരും ചാനൽ തുടങ്ങിയപ്പോൾ നീ തുടങ്ങുന്നില്ലേയെന്ന് കിച്ചു ചോദിച്ചിരുന്നു. എനിക്കൊന്നും വേണ്ടെന്നായിരുന്നു ഞാൻ പറഞ്ഞത്. കിച്ചുവിന്റെ നിർബന്ധത്തിലാണ് ഞാൻ തുടങ്ങിയത്. എന്നെയിങ്ങനെ ഉന്തിത്തള്ളി വിടുകയായിരുന്നു. ക്യാമറ ഓൺ ചെയ്ത് വെച്ചിട്ട് ഇങ്ങനെ നോക്കി സംസാരിക്കാൻ എനിക്ക് പറ്റുമെന്ന് അറിയില്ലായിരുന്നു. എന്റെ ഈ സംസാരമൊക്കെ നിങ്ങൾ സഹിക്കുമെന്ന് അറിയില്ലായിരുന്നു എന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

Find Out More:

Related Articles: