കുടുംബശ്രീയുടെ ഓണവിപണി വിറ്റുവരവ് 10.88 കോടി രൂപ.

VG Amal
ഓണം വില്പന ഉഷാറാക്കിയതോടെ സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ ഇത്തവണ നേടിയത് 19.88 കോടി രൂപ. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് ഒരുക്കിയ ഓണച്ചന്തകളിലൂടെയാണ് ഇത്രേം രൂപക്ക്  വിറ്റഴിച്ചത്. പഞ്ചായത്ത് തലത്തിൽ 16.01 കോടി രൂപയും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ 3.87 കോടി രൂപയുമാണ് ഓണച്ചന്തകളിലൂടെ നേടിയത്.

കഴിഞ്ഞ വർഷം മൂന്നു കോടി രൂപയും 2017-ൽ 27 കോടി രൂപയുമായിരുന്നു ഓണച്ചന്തകളിൽനിന്നുള്ള വരുമാനം. ഇത്തവണ ഓണത്തിന് 15-20 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്. ഉദ്ദേശിച്ച വില്പനനേട്ടം കൈവരിക്കാനായെന്നും മികച്ച പ്രതികരണമാണ് ഓണച്ചന്തകൾക്ക് ലഭിച്ചതെന്നും കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ എൻ.എസ്. നിരഞ്ജന അറിയിച്ചു.

Find Out More:

Related Articles: