മുട്ടിൽ മരം മുറിയിൽ സിപിഐക്കും സിപിഎമ്മിനും പങ്കുണ്ടെന്നു കെ സുരേന്ദ്രൻ!

Divya John
മുട്ടിൽ മരം മുറിയിൽ സിപിഐക്കും സിപിഎമ്മിനും പങ്കുണ്ടെന്നു കെ സുരേന്ദ്രൻ! സംസ്ഥാനത്ത് നടന്നത് വീരപ്പൻ ഭരണമാണ്. ഐപിഎസ് ഉദ്യോഗസ്ഥനെ വെച്ച് കേസ് തെളിയിക്കാനാകില്ല. സിപിഐ നേതാക്കളായ കാനവും ബിനോയ് വിശ്വവും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. സിപിഐ വിശദീകരിക്കണം. സിപിഎമ്മിന്റെയും സിപിഐയുടേയും നേതൃത്വമാണ് കൊള്ള നടത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് മുട്ടിൽ മരം മുറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആയിരം കോടി രൂപയുടെ മരംകൊള്ളയാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. റവന്യൂ സെക്രട്ടറിക്ക് മാത്രമാണോ പങ്ക്? നിയന്ത്രണങ്ങൾക്കിടയിൽ പെരുമ്പാവൂർ വരെ മരം എങ്ങനെ എത്തി?




ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാമെന്ന് കരുതേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ മരംമുറി നടന്നത്? തെളിവ് നശിപ്പിച്ചത് ആരാണെന്നും സുരേന്ദ്രൻ ചോദിച്ചു. 
ഒപ്പം ആർക്കു നേരെയാണ് അന്വേഷണം നടക്കുന്നതെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ പരിഗണനയിൽ വിഷയം വന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിഷയത്തിൽ ശക്തമായ സമരം ബിജെപി നടത്തും. ജൂൺ 16ന് സംസ്ഥാന വ്യാപകമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. റവന്യൂ സെക്രട്ടറിക്ക് മാത്രമാണോ പങ്ക്?




 നിയന്ത്രണങ്ങൾക്കിടയിൽ പെരുമ്പാവൂർ വരെ മരം എങ്ങനെ എത്തി? ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാമെന്ന് കരുതേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ മരംമുറി നടന്നത്? തെളിവ് നശിപ്പിച്ചത് ആരാണെന്നും സുരേന്ദ്രൻ ചോദിച്ചു.
 അതേസമയം കൂടിക്കാഴ്‌ചയ്‌ക്ക് സമയം ആവശ്യപ്പെട്ട് സുരേന്ദ്രൻ അമിത് ഷായെ സമീപിച്ചിരുന്നു.  നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാക്കിയ കുഴൽപ്പണ വിവാദമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിലെത്തിയ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തലസ്ഥാനത്ത് തുടരുന്നു.




 ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ കാണാൻ കഴിഞ്ഞെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ കഴിയാതെ വന്നതോടെയാണ് സുരേന്ദ്രൻ ഡൽഹിയിൽ തുടരുന്നത്.
കൂടിക്കാഴ്‌ചയ്‌ക്ക് സമയം ചോദിച്ചെങ്കിലും അമിത് ഷാ അനുമതി നൽകിയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെതു. ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും സാധ്യമാകാതെ വന്നതോടെ നാല് ദിവസമായി സംസ്ഥാന അധ്യക്ഷൻ ഡൽഹിയിൽ തുടരുകയാണ്.

Find Out More:

Related Articles: