സുരേന്ദ്രന് പകരം പുതിയ അധ്യക്ഷനാര്? കേരള ബിജെപിയിൽ അഴിച്ചുപണിയോ?

Divya John
സുരേന്ദ്രന് പകരം പുതിയ അധ്യക്ഷനാര്? കേരള ബിജെപിയിൽ അഴിച്ചുപണിയോ? സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദരൻ അടക്കം മുഴുവൻ നേതാക്കളെയും മാറ്റണമെന്ന സ്വതന്ത്ര സമിതി റിപ്പോർട്ടിനു പിന്നാലെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രനേതൃത്വം തുടങ്ങി. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങളും പാർട്ടിയിലെ ഗ്രൂപ്പുവഴക്കുകളും വിവാദമാകുന്നതിനിടെ ബിജെപി കേന്ദ്രനേതൃത്വം കേരള ഘടകത്തിൽ വലിയ അഴിച്ചുപണിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ബിജെപി നേരിട്ടതിനു പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി അന്വേഷണത്തിനായി ബിജെപി കേന്ദ്രനേതൃത്വം കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഏറെ വൈകി പാർട്ടിയിൽ ചേർന്ന മുൻ ഡിജിപി ജേക്കബ് തോമസ്, ഇ ശ്രീധരൻ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം പാർട്ടി സംസ്ഥാന നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമിതി കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ.ബിജെപി കേരള ഘടകത്തിൽ ഗ്രൂപ്പുകളി വലിയ പ്രതിസന്ധിയാകുന്നുണ്ടെന്നാണ് പ്രധാനമന്ത്ര നിയമിച്ച സിവി ആനന്ദബോസ് കമ്മിറ്റിയുടെ കണ്ടെത്തൽ.




  പാർട്ടിയിലെ ചില നേതാക്കൾ ഗ്രൂപ്പു നേതാക്കളായി മാറിയെന്നും ഇത് പാർട്ടി ദുർബലപ്പെടാൻ കാരണമായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച വിവരം ചില നേതാക്കൾക്ക് മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ പല മണ്ഡലങ്ങളിലും പ്രചാരണത്തിന് ആവശ്യത്തിനു തുക ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. കൊടകര കുഴൽപ്പണ വിവാദത്തിനു പിന്നാലെയാണ് റിപ്പോർട്ടിലെ പരാമർശങ്ങളും വാർത്തയാകുന്നതെന്നതാണ് ശ്രദ്ധേയം. അതേസമയം, കേന്ദ്ര നേതൃത്വത്തിന് മൂന്നംഗ സമിതി ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത് സംസ്ഥാന നേതൃത്വം നിഷേധിക്കുകയാണെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട്.പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നും ഇതോടൊപ്പം പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റണമെന്നുമാണ് സമിതി നിർദേശിച്ചിട്ടുള്ളത്.




  ന്യൂനപക്ഷ വോട്ടർമാരെ കൂടെ നിർത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും കേന്ദ്രനേതൃത്വത്തിനു ലഭിച്ചിട്ടുള്ള റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും ബിജെപി നേരത്തെ തന്നെ വിലയിരുത്തിയിട്ടുണ്ട്. മുസ്ലീം വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെങ്കിലും ക്രിസ്ത്യൻ വിഭാഗത്തെയെങ്കിലും ഒനിയമസഭാ തെരഞ്ഞെടുപ്പുകളിൽ സവർണ വിഭാഗത്തിൻ്റെ വോട്ടുകളിൽ പോലും വലിയ ചോർച്ചയുണ്ടായിട്ടുണ്ടെന്നാണ് ബിജെപി തെരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ടുകൾ. സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് ദേശീയ നേതൃത്വം ഇതിനോടകം തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.




   എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന ഒരു നേതാവായിരിക്കണം അത്തരത്തിലൊരാളെ കിട്ടിയാൽ കേരളത്തിൽ നേതൃമാറ്റത്തിനു താമസമുണ്ടാകില്ലെന്നുമാണ് പേരു വെളിപ്പെടുത്താത്ത ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ചുള്ള മാതൃഭൂമി റിപ്പോർട്ട്. ശശി തരൂരിനെപ്പോലെ ഒരു നേതാവിനെയാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരത്തിൽ വ്യക്തിപ്രഭാവമുള്ള ഒരു നേതാവ് വേണമെന്ന് കേന്ദ്രനേതൃത്വത്തിന് നിർബന്ധമുണ്ടെന്നും നിലവിലെ നേതൃത്വത്തിൽ അസംതൃപ്തരാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഇ ശ്രീധരനും ജേക്കബ് തോമസും പരാജയപ്പെട്ട സാഹചര്യത്തിൽ പാർട്ടിയ്ക്കു പുറത്തു നിന്ന് ഒരു പ്രൊഫഷണലിനെ അധ്യക്ഷനാക്കി കൊണ്ടുവരാനുള്ള പരീക്ഷണം ബിജെപി നടത്തിയേക്കില്ല.

Find Out More:

Related Articles: