സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തി ഭീകരൻ ബുർഹാൻ വാനിയുടെ പിതാവ്!

Divya John
 സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തി ഭീകരൻ ബുർഹാൻ വാനിയുടെ പിതാവ്! പുൽവാമയിലെ ത്രാൽ ഗവൺമെന്റ് സ്കൂളിൽ അദ്ദേഹം പതാക ഉയർത്തുന്നതിന്റെ ചിത്രം വാർത്താ ഏജൻസിയായ പിടിഐയാണ് പുറത്തുവിട്ടത്.  സ്വാതന്ത്ര്യദിനത്തിൽ ഭീകരൻ ബുർഹാൻ വാനിയുടെ പിതാവ് പതാക ഉയർത്തിയതായി റിപ്പോർട്ട്.സ്കൂളിലെ പ്രധാനാധ്യാപകനാണ് മുസാഫർ വാനി. അസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പതാക ഉയർത്തുന്നതിന്റെ ചിത്രങ്ങൾ ഗൂഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ചില സ്കൂളുകളിൽ പതാക ഉയർത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ.





   2016 ലാണ് ബുർഹാൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ആർഎസ്എസ് ബ്രിട്ടീഷുകാരോട് കൈകോർത്തിട്ടുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് ബിജെപിയും മറ്റു രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയ അതേ സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.  മാത്രമല്ല സ്വാതന്ത്ര സമര സേനാനികളായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരുകൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് യെച്ചൂരി ആർഎസ്എസിനെതിരെ വിമർശനം ഉന്നയിച്ചത്.






   "സ്വാതന്ത്ര്യസമരത്തിൻറെ ഭാഗമാകാൻ വിസമ്മതിക്കുക മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ആർഎസ്എസ് ബ്രിട്ടീഷുകാരോട് കൈകോർക്കുകയും ചെയ്തു" സ്വാതന്ത്ര സമര സേനാനികളായ പിബി അംഗങ്ങളുടെ പേരുകൾ പങ്കുവെച്ചുകൊണ്ട് യെച്ചൂരി പറഞ്ഞു. ഇതാദ്യമായാണ് സിപിഎം ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻററിൽ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തി. അതേസമയം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തുന്നത് ആദ്യമല്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. 1947 ൽ പി കൃഷ്ണപിള്ള പതാക ഉയർത്തിയിട്ടുണ്ട്. 





  ത്യാഗനിർഭര പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു ഇടതുപക്ഷം. കാർഷിക പരിഷ്കരണമായിരുന്നു സ്വതന്ത്ര്യ സമര കാലത്ത് ഇടതുപക്ഷം ഉയർത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും എവിജയരാഘവൻ പറഞ്ഞിരുന്നു.  ബിടി രണദിവെ, ആർ സുന്ദരയ്യ, എം ബസവപുനയ്യ, ഹർകിഷൻ സിങ് സുർജീത്, ഇഎംഎസ് നമ്പൂതിരിപ്പാട്, എകെ ഗോപാലൻ, പി രാമമൂർത്തി, പ്രമോദ് ദാസ് ഗുപ്ത, ജ്യോതി ബസു എന്നീ നേതാക്കളുടെ ജയിൽ വാസം ഉൾപ്പെടെയുള്ള വിവരങ്ങളാണ് യെച്ചൂരി സ്വാതന്ത്ര്യ ദിനത്തിൽ പങ്കുവെച്ചത്.

Find Out More:

Related Articles: