മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതിയിൽ ഇന്ന് ; പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടി ജലനിരപ്പ് കുറക്കണമെന്ന് കേരളം! ഇന്ന് സുപ്രീം കോടതി മുല്ലപ്പെരിയാൽ കേസ് പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതി ഇന്ന് തീരുമാനമെടുത്തേക്കും. കഴിഞ്ഞ ദിവസം മേൽനോട്ട സമിതിയോട് കോടതി റിപ്പോർട്ട് തേടിയിരുന്നു. ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.
കേരളത്തിന്റെയും തമിഴ്നാടിന്റേയും പ്രതിനിധികളും കേന്ദ്ര ജലകമ്മീഷൻ പ്രതിനിധിയും ഉൾപ്പെടുന്നതാണ് മൂന്നംഗ മേൽനോട്ട സമിതി. ജലനിരപ്പ് സംബന്ധിച്ച് ഇവരിൽ നിന്ന് മറുപടി ലഭ്യമാക്കാൻ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി നിർദ്ദേശിച്ചു. രണ്ട് സംസ്ഥാനങ്ങളുടേയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും. പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്. അതേസമയം, നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് സ്വീകരിച്ചിരുന്നു. ഡാമിലെ ജലം 138 അടിയിലെത്തിയാൽ അധിക ജലം സ്പിൽ വേ വഴി ഒഴുക്കിവിടാമെന്ന് തമിഴ്നാട് സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്നു ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഒക്ടോബർ 30 വരെ 138 അടിയിൽ നിർത്താമെന്ന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. സെക്കൻറിൽ 2,398 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
അതേസമയം സെക്കൻറിൽ 2,200 ഘനയടി ജലം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള നടപടികൾ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.