ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സർക്കാർ; തടസ ഹർജിയുമായി ബിജെപി! ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സർക്കാർ; തടസ ഹർജിയുമായി ബിജെപി! സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ പ്രതികളായ കേസാണിത്. 2017 ജുലൈയിൽ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സർക്കാർ ഹർജി നൽകി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയത്. കേസ് പിൻവലിക്കുന്നതിനെതിരെ ബിജെപി തടസ ഹർജി നൽകി.
കേസ് ജനുവരി ഒന്നിന് പരിഗണിക്കും. സിപിഎം നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐപി ബിനു, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ പ്രതികൾ. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും ഓഫീസിന്റെ ജനാല ചില്ലുകളും സംഘം എറിഞ്ഞു തകർത്തു. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ സംഘം അസഭ്യവർഷം നടത്തുകയും ചെയ്തു.
ആക്രമണം തടയാൻ ശ്രമിച്ച മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാർക്ക് പോലീസ് പാരിതോഷികം നൽകിയിരുന്നു. സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ പ്രതികളായ കേസാണിത്. 2017 ജുലൈയിൽ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. സിപിഎം നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐപി ബിനു, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ പ്രതികൾ.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയത്. കേസ് പിൻവലിക്കുന്നതിനെതിരെ ബിജെപി തടസ ഹർജി നൽകി. കേസ് ജനുവരി ഒന്നിന് പരിഗണിക്കും. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ സംഘം അസഭ്യവർഷം നടത്തുകയും ചെയ്തു. ആക്രമണം തടയാൻ ശ്രമിച്ച മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാർക്ക് പോലീസ് പാരിതോഷികം നൽകിയിരുന്നു. കേസ് പിൻവലിക്കുന്നതിനെതിരെ ബിജെപിയുടെ തടസ ഹർജി. നാല് പേർ പ്രതികൾ 2017ലാണ് സംഭവം.