ഒമിക്രോൺ: കേരള - കർണാടക അതിർത്തികളിൽ പരിശോധന!

Divya John
 ഒമിക്രോൺ: കേരള - കർണാടക അതിർത്തികളിൽ പരിശോധന! ജനുവരി 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി റവന്യൂ മന്ത്രി അറിയിച്ചു. കൊവിഡ്-19 പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചവരെ മാത്രമാകും മാളുകളിലും സിനിമ തിയേറ്ററുകളിലും പ്രവേശിപ്പിക്കുക. മൾട്ടിപ്ലക്സുകൾക്കും നിർദേശം ബാധകമാണ്. രാജ്യത്ത് ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ച കർണാടകയിൽ പ്രതിരോധ നിർദേശങ്ങളുമായി സർക്കാർ.  ഇന്ന് മുതൽ പുതിയ നിർദേശങ്ങൾ നിലവിൽ വന്നു. കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളോട് ചേർന്നുള്ള ജില്ലകളിൽ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം കർശനമാക്കും.






   ഒമിക്രോൺ ആശങ്ക നിലനിൽക്കുന്നതിനാൽ വിവാഹ ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. വിവാഹ ചടങ്ങുകളിൽ പരമാവധി 500 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശങ്ങളുണ്ടായത്. രക്ഷിതാക്കൾ വാക്സിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. സർക്കാരിൻ്റെ കീഴിലുള്ള എല്ലാ പരിപാടികൾക്കും 2022 ജനുവരി 15 വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. സ്കൂളുകൾക്കും കോളേജുകൾക്കും ഈ നിർദേശം ബാധകമായിരിക്കും. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും.





   പരിശോധനയുടെ ഫലം ലഭ്യമായ ശേഷം മാത്രമായിരിക്കും അവർക്ക് പുറത്തുപോകാൻ അനുവാദം നൽകുകയെന്ന് കർണാടക റവന്യൂ സെക്രട്ടറി ആർ അശോക് പറഞ്ഞു. മുൻപ് ലഭ്യമായിരുന്ന ഓക്സിജന്റെ ലഭ്യത വീണ്ടും പരിശോധിക്കും. സംസ്ഥാനത്തുടനീളം പ്രവർത്തിച്ചിരുന്ന കൊവിഡ് കൺട്രോൾ റൂമുകൾ പുനഃരാംഭിക്കും. ആവശ്യമായ കൊവിഡ് മരുന്നുകൾ വാങ്ങുമെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിൽ ഒരുക്കങ്ങൾ വേഗത്തിലാക്കും. കൂടുതൽ കിടക്കകൾ ഒരുക്കുന്നതിനൊപ്പം ഓക്സിജൻ പ്ലാൻ്റുകൾ പ്രവർത്തന സജ്ജമാക്കും. അതേസമയം, ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നായി 16,000 പേർ ഇന്ത്യയിലെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ വ്യക്തമാക്കി. ഇവരിൽ 18 പേർ കൊവിഡ് പോസിറ്റീവാണ്.






   ഒമിക്രോൺ ആശങ്ക നേരിയാൻ രാജ്യം സജ്ജമാണ്. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് ഈ സാഹചര്യം നേരിടും. കൊവിഡിൻ്റെ രണ്ടാം തരംഗം നൽകിയ പാഠം ഒമിക്രോൺ ഭീഷണി കൈകാര്യം ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളിൽ പോകുന്ന എട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾ നിർബന്ധമായും വാക്സിനേഷൻ പൂർത്തിക്കണം. ആളുകൾ കൂടുന്ന ചടങ്ങുകൾ മീറ്റിംഗുകൾ, കോൺഫറൻസുകൾ എന്നിവടങ്ങളിൽ 500 പേരിൽ കൂടാൻ പാടില്ല. ഇത്തരം പരിപാടികളിൽ കൊവിഡ് നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ പരിപാടിയുടെ സംഘാടകർക്കാകും ഉത്തരവാദിത്തം. മാസ്ക് ധരിക്കാത്ത കേസുകളിൽ മുനിസിപ്പൽ കോർപ്പറേഷൻ പരിധികളിൽ 250 രൂപയും മറ്റ് പ്രദേശങ്ങളിൽ 100 രൂപയും പിഴ ചുമത്തും. ആരോഗ്യ പ്രവർത്തകർ, 65 വയസിന് മുകളിലുള്ളവർ, രോഗബാധയുള്ളവർ എന്നിവരുടെ നിർബന്ധിത പരിശോധന സർക്കാർ ഏറ്റെടുക്കും.  

Find Out More:

Related Articles: