പുടിന്റെ ഇന്ത്യ സന്ദർശനം എന്ത് കൊണ്ട് പ്രാധാന്യമർഹിക്കുന്നു? ലോകം ഉറ്റുനോക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തെ. ഹ്രസ്വമായ സന്ദർശനമായിരുന്നുവെങ്കിൽ കൂടി അത് വളരെയധികം പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഈ മഹാമാരി കാലത്ത് റഷ്യക്ക് പുറത്തേക്ക് അധികം യാത്ര ചെയ്‌യാത്ത പുടിൻ തന്റെ രാജ്യത്ത് മാഹാമാരി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഡൽഹിയിലേക്കുള്ള യാത്ര നടത്തിയിരിക്കുന്നത്. മുമ്പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉച്ചകോടി കൂടിക്കാഴ്ചക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ജനീവയിലേക്ക് പോയത്.
ഈ വർഷ്യം റഷ്യക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. മറ്റുള്ള രാജ്യങ്ങളിൽ നിന്നും പുതിയ വാങ്ങലുകളെ ന്യൂഡൽഹി ബോധപൂർവ്വം വൈവിധ്യവത്കരിച്ചതായി കാണാൻ സാധിക്കും. അതിൽ തന്നെ പ്രതിരോധ ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യൻ നിർമ്മിത വസ്തുക്കളാണ്. കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിതരണത്തിന്റെ 60 മുതൽ 70 ശതമാനം വരേയും റഷ്യയിൽ നിന്നുള്ളതാണെന്ന് ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി റഷ്യയുമായി ചരിത്രപരമായ ബന്ധമാണുള്ളത്. ചില മേഖലകളിൽ ബന്ധം സ്തംഭനാവസ്ഥയിലാവുകയും ഇല്ലാണ്ടാകുകയും ചെയ്‌തെങ്കിലും പല മേഖലകളിലും റഷ്യയുമായുള്ള ബന്ധത്തിന് ഇന്നും കോട്ടം സംഭവിച്ചിട്ടില്ല.
റഷ്യൻ പ്രതിരോധ വ്യവസായത്തിൽ നിന്നുള്ള സ്‌പെയർ പാർട്‌സുകൾക്കായി ന്യൂഡൽഹിക്ക് റഷ്യയിൽ നിന്ന് സ്ഥിരവും വിശ്വസനീയവുമായ വിതരണം അത്യന്താപേക്ഷിതമാണ്. വാസ്തവത്തിൽ മോദി അനൗപചാരികഉച്ചകോടി നടത്തിയത് രണ്ട് രാജ്യങ്ങളുമായാണ്, ഒന്ന് ചൈനയും രണ്ട് റഷ്യയും. അതിർത്തിയിൽ സംഘാർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും പുതിയ സംവിധാനങ്ങൾ വാങ്ങുന്നതും മറ്റും റഷ്യയിൽ നിന്നാണ്. എസ്-400 മിസൈൽ പ്രതിരോധ സംവിധാനം അതിനുദാഹരണമാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് റഷ്യൻ സൈന്യത്തിലേയും സർക്കാരിലേയും ഉന്നതരുമായി ചർച്ചകളും നടത്തിയിരുന്നു.
അതിനുപുറമേ ന്യൂഡൽഹിക്ക് മോസ്‌കോയു മറ്റുള്ള രാജ്യങ്ങളിൽ നിന്നും പുതിയ വാങ്ങലുകളെ ന്യൂഡൽഹി ബോധപൂർവ്വം വൈവിധ്യവത്കരിച്ചതായി കാണാൻ സാധിക്കും. അതിൽ തന്നെ പ്രതിരോധ ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യൻ നിർമ്മിത വസ്തുക്കളാണ്. കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിതരണത്തിന്റെ 60 മുതൽ 70 ശതമാനം വരേയും റഷ്യയിൽ നിന്നുള്ളതാണെന്ന് ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നും പൊട്ടിപുറപ്പെട്ടിട്ടുള്ള സുരക്ഷാ ഭീഷണികൾ രണ്ട് രാജ്യത്തേയും ഭയപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തങ്ങളുടെ പൊതുഭീഷണിയായ ഭീകരവാദത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക.