'സ്ത്രീകൾക്ക് മാസം 5000 രൂപ, പണം അക്കൗണ്ടിലെത്തും' കോൺഗ്രസിന് തൃണമൂലിൻ്റെ മറുപടി!

Divya John
 'സ്ത്രീകൾക്ക് മാസം 5000 രൂപ, പണം അക്കൗണ്ടിലെത്തും' കോൺഗ്രസിന് തൃണമൂലിൻ്റെ മറുപടി! സംസ്ഥാനത്ത് തൃണമൂൽ അധികാരത്തിലെത്തിയാൽ ഗൃഹലക്ഷ്‌മി പദ്ധതിയിലുടെ സ്ത്രീകൾക്ക് 5000 രൂപ നൽകും. 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകൾക്കായിരിക്കും പണം നൽകുക. പ്രതിമാസം 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് നൽകുമെന്നും തൃണമൂൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഗോവയിൽ വൻ പ്രഖ്യാപനവുമായി തൃണമൂൽ കോൺഗ്രസ്.  സാമ്പത്തിക നൊബൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്ത്രീയുടെ കയ്യിൽ ഇത്രയും തുക ലഭിച്ചാൽ വസ്ത്രങ്ങളും മരുന്നുകളും വാങ്ങാൻ സാധിക്കും.






  ഈ പണം വേഗത്തിൽ സമ്പദ് വ്യവസ്ഥയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലെ ഗൃഹനാഥയായ സ്ത്രീയ്ക്കായിരിക്കും ഇത്തരത്തിൽ മാസം തോറും 5000 രൂപ ലഭിക്കുക. ഈ പദ്ധതി ബംഗാളിൽ വിജയകരമായി നടപ്പാക്കിയതാണെന്നും ഗോവയിൽ 3.51 ലക്ഷം വീട്ടമ്മമാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും തൃണമൂൽ എം പി മഹുവ മൊയ്ത്ര പറഞ്ഞു. നോട്ട് നിരോധനവും കോവിഡും സമ്പദ്‌വ്യവസ്ഥയെ ചുരുക്കിയിരിക്കുകയാണെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേർത്തു. ജാതി, സമുദായം, സാമ്പത്തികം എന്നിവ കണക്കിലെടുക്കാതെ എല്ലാവരേയും ഒരു പോലെ പരിഗണിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് പണമെത്തിക്കുകയെന്നതാണ്.






   ബംഗാളിൽ അധികാരം നിലനിർത്തിയ തൃണമൂൽ കോൺഗ്രസ് ത്രിപുര, ഗോവ തെരഞ്ഞെടുപ്പുകളിൽ സജീവമാകുകയാണ്. കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിൽ നിർത്തുന്ന നീക്കമാണ് മമത ബാനർജിയും കൂട്ടരും വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്നത്. 2022 ഫെബ്രുവരിയിലാണ് ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ സർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നാണ് ഗോൺഗ്രസ് നൽകുന്ന വാഗ്ദാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചകളും മറ്റ് പാർട്ടികളുമായി സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് കൂട്ടരാജിക്ക് കാരണമായത്. രാജിവെക്കുന്ന നേതാക്കളും അവർക്കൊപ്പമുള്ള പ്രവർത്തകരും സ്വതന്ത്ര എംഎൽഎ രോഹൻ ഹൗണ്ടയെ പിന്തുണയ്ക്കും. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണുള്ളതെങ്കിലും തെരഞ്ഞെടുപ്പിനെ ഗൗരവത്തിൽ കാണാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് മുൻ സില്ല പഞ്ചായത്ത് മെമ്പർ ഗുപേഷ് നായിക് പറഞ്ഞു.





   "തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മത്സരിക്കാൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്ന് തോനുന്നൂ. ചില നേതാക്കളുടെ മനോഭാവത്തിൽ നിന്നും ഇക്കാര്യം വ്യക്തമാണ്"- എന്നും പൊർവോറിൽ നിന്നുള്ള സംഘത്തെ നയിക്കുന്ന ഗുപേഷ് നായിക്ക് പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ബിജെപിയുടെ മുൻ സഖ്യകക്ഷി ഗോവ ഫോർവേഡ് പാർട്ടി(ജി.എഫ്.പി.) കോൺഗ്രസിനൊപ്പം ചേർന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി തുടരുകയാണ്. പോർവോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കൾ വെള്ളിയാഴ്ച രാജി പ്രഖ്യാപിച്ചു.

Find Out More:

Related Articles: