കെ-റെയിൽ; പദ്ധതി നടപ്പിലാക്കുക പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും എന്ന് മുഖ്യ മന്ത്രി! പദ്ധതിക്കെതിരെ വിമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്ഥാവന. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ റെയിൽ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിന് ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തപ്പോഴും ആദ്യഘട്ടത്തിൽ സമാനമായ പ്രതിഷേധമുണ്ടായി.
പക്ഷെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഒരാൾക്കും വിഷമിക്കേണ്ടി വന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് വലിയ പ്രശ്നമുണ്ടായിരുന്നു ദേശീയപാതക്കായി 203 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വന്നു. സർക്കാർ പദ്ധതികൾ ആരേയും ഉപദ്രവിക്കാനല്ല. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ആരും ദുഖിക്കേണ്ടി വരില്ല. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആർക്കൊക്കെ നഷ്ടങ്ങൾ സംഭഴിക്കുന്നുവോ അവർക്കൊപ്പം ഇടത് സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, ''എവിടെയ്ക്കാണ് മുസ്ലീം ലീഗ് പോകുന്നത്. ചെത്തുകാരന്റെ മകൻ എന്നു പറഞ്ഞാൽ എനിക്കൊരു ക്ഷീണവുമില്ല. ലീഗ് നടത്തിയ വഖഫ് റാലിയിൽ വിളിച്ച മുദ്രാവാക്യം എന്താണ്.
എന്താണതിന്റെ അർഥം. എന്റെ അച്ഛനും വഖഫ് ബോർഡ് നിയമനവും തമ്മിൽ എന്താണ് ബന്ധം?. ചെത്തുകാരന്റെ മകനായതിൽ അഭിമാനമുണ്ടെന്ന് എത്രയോ തവണ ഞാൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞാൽ എനിക്ക് ക്ഷീണമാകുമെന്നാണോ ലീഗ് ധരിച്ചത്. ഞാൻ കുട്ടിയാകുമ്പോൾ എന്റെ അച്ഛൻ മരിച്ചു പോയതാണ്. ഒരോരുത്തരും അവരവരുടെ സംസ്‌കാരം അനുസരിച്ചാണ് കാര്യങ്ങൾ പറയുന്നത്. വീണ്ടും ആവർത്തിക്കുന്നു. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ഇതിൽ കൂടുതലൊന്നും ഞാൻ പറയുന്നില്ല.'' കോഴിക്കോട് ബീച്ചിൽ മുസ്ലീം ലീഗ് നേതാക്കൾ നടത്തിയ പരാമർശങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു.
ചെത്തുകാരന്റെ മകൻ എന്നു പറഞ്ഞാൽ തനിക്കൊരു ക്ഷീണവുമില്ലെന്നും അതിൽ അഭിമാനമാണ് തനിക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. ''വർഗീയത ആര് കാണിച്ചാലും സംസ്ഥാന സർക്കാർ ശക്തമായ നടപടി എടുക്കും. മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി എടുത്ത് അണിയുകയാണ്. മതേതര വിശ്വാസികളെ ലിഗ് പുശ്ചിക്കുകയും പണ്ഡിതരെ ഇകഴ്ത്തി കാണിക്കുകയും ചെയ്യുകയാണ്. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് കാണണം. തീവ്ര വർഗീയതയുടെ കാര്യത്തിൽ എസ്.ഡി.പി.ഐയോട് മൽസരിക്കുകയാണ് ലീഗ്. പഴയ കാലമല്ല ഇതെന്ന് ലീഗ് നേതൃത്വം മനസിലാക്കണം.'' മുഖ്യമന്ത്രി പറഞ്ഞു.