പുനഃസംഘടന നിർത്തിവയ്ക്കാൻ കെപിസിസിക്ക് ഹൈക്കമാൻഡ് നിർദേശം!

Divya John
 പുനഃസംഘടന നിർത്തിവയ്ക്കാൻ കെപിസിസിക്ക് ഹൈക്കമാൻഡ് നിർദേശം! കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് നിർദേശം നൽകിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ പരാതിയെ തുടർന്നാണ് നിർദേശം. സംസ്ഥാനത്തെ കോൺഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശം. പുനഃസംഘടനയ്ക്കെതിരെ എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് എംപിമാരും നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. . കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാൻഡ് അനുമതി ഉണ്ടെന്നുമായിരുന്നു കെ സുധാകരൻ സ്വീകരിച്ച നിലപാട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കവെ ആണ് എംപിമാർ പരാതിയുമായി ഹൈക്കമാൻഡിനെ കണ്ടത്.




    ഗ്രൂപ്പുകൾക്കതീതമായി പാർട്ടിയെ കൊണ്ടുപോകുമെന്ന് നേതൃത്വം പ്രഖ്യാപിക്കുമ്പോഴും പൂർണ്ണമായി ഇവരെ തഴഞ്ഞ് മുന്നോട്ട് പോകാൻ സുധാകരനും സംഘത്തിനും കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. പുനഃസംഘടന ചർച്ചകളിൽ എംപിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു പരാതി ഉയർന്നത്. കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാൻഡ് അനുമതി ഉണ്ടെന്നുമായിരുന്നു കെ സുധാകരൻ സ്വീകരിച്ച നിലപാട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കവെ ആണ് എംപിമാർ പരാതിയുമായി ഹൈക്കമാൻഡിനെ കണ്ടത്. പാർട്ടിയിൽ അംഗത്വവിതരണം പുരോഗമിക്കവേ തന്നെയാണ് പുതിയ സംഭവവികാസങ്ങൾ.




    സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന വേണ്ടെന്നാണ് കെപിസിസി യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ സ്വീകരിച്ച നിലപാട്. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള വാക്പോരിന് അന്ന് വഴി വച്ചിരുന്നെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സെമി കേഡർ വ്യവസ്ഥയിലേക്ക് കോൺഗ്രസിനെ മാറ്റുമെന്നും കെ സുധാകരൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ജനപ്രതിനിധികളെയും നേതാക്കളെയും പൂർണ്ണമായി സഹകരിപ്പിച്ച് മുന്നോട്ട് പോകാൻ സുധാകരനും കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.




നേരത്തെ കെ സുധാകരൻ കെപിസിസി അധ്യക്ഷനും വിഡി സതീശൻ പ്രതിപക്ഷ നേതാവുമായശേഷം ഡിസിസി പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചപ്പോൾ മുതൽ മുതിർന്ന നേതാക്കൾ അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ശൈലി മാറുകയാണെന്നും താഴേത്തട്ട് മുതലുള്ള പ്രവർത്തനത്തിലും ഈ മാറ്റം പ്രകടമാകുമെന്നായിരുന്നു നേതൃത്വം അവകാശപ്പെട്ടത്.  കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാൻഡ് അനുമതി ഉണ്ടെന്നുമായിരുന്നു കെ സുധാകരൻ സ്വീകരിച്ച നിലപാട്.

Find Out More:

Related Articles: