ഗാന്ധി കുടുംബം രാജിവെക്കുമോ? കോൺഗ്രസിന്റെ പ്രതികരണം ഈ രീതിയിൽ! അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീവ് സുർജേവാല പറഞ്ഞു. ഊഹാപോഹം പ്രചരിപ്പിക്കുന്നവർ നാളെ നിരാശപ്പെടേണ്ടിവരുമെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത പരാജയത്തിനു പിന്നാലെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഗാന്ധി കുടുംബം മാറി നിൽക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്. അടുത്തകാലത്ത് കോൺഗ്രസ് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ നേതൃത്വം മാറണമെന്നാണ് ജി 23 നേതാക്കൾ ആവശ്യപ്പെടുന്നത്.
കപിൽ സിബൽ, ആനന്ദ് ശർമ അടക്കമുള്ള നേതാക്കൾ ഗുലാംനബി ആസാദിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് ആവശ്യം ഉയർന്നത്. പാർട്ടി അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി ചുമതല ഒഴിയാൻ സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി സ്ഥാനം ഒഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടി പ്രവർത്തക സമിതി യോഗം ഞായറാഴ്ച ചേരാനിരിക്കെയാണ് പ്രചാരണം ശക്തമായിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് അഴിച്ചുപണി വേണമെന്നും പ്രവർത്തക സമിതിയിൽ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനുമാണ് ജി 23 നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിച്ചത് ഏകപക്ഷീയമായാണെന്ന് നേതാക്കൾ ആരോപിക്കുന്നു.
ഗാന്ധി കുടുംബം നേതൃസ്ഥാനത്തു നിന്നും മാറിയാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരികയും മല്ലികാർജുന ഖാർഗയെ പാർലമെന്ററി പാർട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്റെ ആലോചന. എന്നാൽ ഇത് അംഗീകരിക്കേണ്ടെന്നാണ് ഗ്രൂപ്പ് 23 നേതാക്കളുടെ തീരുമാനം. അടുത്തകാലത്ത് കോൺഗ്രസ് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ നേതൃത്വം മാറണമെന്നാണ് ജി 23 നേതാക്കൾ ആവശ്യപ്പെടുന്നത്.
കപിൽ സിബൽ, ആനന്ദ് ശർമ അടക്കമുള്ള നേതാക്കൾ ഗുലാംനബി ആസാദിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് ആവശ്യം ഉയർന്നത്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത പരാജയത്തിനു പിന്നാലെ കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കനത്ത വിമർശനം. വേണുഗോപാലിനെ ഒഴിവാക്കി കോൺഗ്രസിനെ രക്ഷിക്കാൻ ആവശ്യപ്പെട്ട് പ്രവർത്തകർ ഒളിപ്പോർ ആരംഭിച്ചു കഴിഞ്ഞു. കണ്ണൂരിലെ ശ്രീകണ്ഠപുരത്ത് കെ സിക്കെതിരെ പ്രവർത്തകർ പോസ്റ്റർ പതിച്ചാണ് പ്രതിഷേധിച്ചത്. പോസ്റ്റർ പതിച്ചത് ആരെന്ന് വ്യക്തമല്ല. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനു മുന്നിലാണ് പോസ്റ്റർ.