കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ നടപടി തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രി! വ്യാഴാഴ്ച നടന്ന റെയ്ഡിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 15 പേരെ കസ്റ്റഡിയിൽ എടുത്തു, അഞ്ചുപേരെ അറസ്റ്റു ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടരന്വേഷണം പുരോഗമിക്കുകയാണ്. സമാനസംഭവത്തിൽ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.ബെംഗളൂരു, മൈസൂരു, കൽബുർഗി, ശിവമോഗ എന്നിവിടങ്ങളിൽ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കർണാടക പോലീസും സംയുക്തമായി പോപ്പുലർ ഫ്രണ്ടിൻ്റെ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ഏഴു പേരെ അറസ്റ്റു ചെയ്തു.
കർണാടകത്തിലെ 18 ഇടങ്ങളിലാണ് എൻഐഎ സംഘം വ്യാഴാഴ്ച റെയ്ഡ് നടത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയത്. 15 സംസ്ഥാനങ്ങളിലെ 93 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നും അന്വേഷത്തിൻ്റെ ഭാഗമായാണ് അറസ്റ്റ് നടപടിയെന്നും എൻഐഎ അറിയിച്ചു. കർണാടകത്തിനു പുറമേ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ, ബിഹാർ, മണിപ്പൂർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുക, ആയുധപരിശീലനം നൽകുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കുക, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിൻ്റെ മുതിർന്ന നേതാക്കളടക്കമാണ് അറസ്റ്റിലായത്. മംഗളൂരുവിൽ പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതിനിടെ പ്രതിഷേധിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. സമാനമായി ഹുബ്ലിയിലും 50 ലധികം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
കേന്ദ്ര ഏജൻസികളുടെ റെയ്ഡിനെതിരെ പ്രതിഷേധവുമായി ദക്കപ്പ സർക്കിളിൽ തടിച്ചുകൂടിയ പ്രവർത്തകർ ബിജെപിക്കും എൻഐഎയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. മംഗളൂരുവിൽ പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതിനിടെ പ്രതിഷേധിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. സമാനമായി ഹുബ്ലിയിലും 50 ലധികം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കേന്ദ്ര ഏജൻസികളുടെ റെയ്ഡിനെതിരെ പ്രതിഷേധവുമായി ദക്കപ്പ സർക്കിളിൽ തടിച്ചുകൂടിയ പ്രവർത്തകർ ബിജെപിക്കും എൻഐഎയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു.