കവി സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് കേരള ജനതയുടെ സാമാന്യ വികാരമെന്നു വി ഡി സതീശൻ!

Divya John
 കവി സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് കേരള ജനതയുടെ സാമാന്യ വികാരമെന്നു വി ഡി സതീശൻ! പുതുപ്പള്ളിയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സർക്കാരിനെതിരെയുള്ള കവിയും സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദന്റെ പ്രസ്താവന ഭരണകൂടത്തെയും നോക്കിക്കാണുന്ന ഏതൊരാൾക്കും തോന്നുന്ന സാമാന്യ വികാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മൂന്നാം വട്ടവും സിപിഎം അധികാരത്തിലെത്താതിരിക്കാൻ സഖാക്കൾ പ്രർത്ഥിക്കണമെന്ന സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദന്റെ പ്രസ്താവന സമൂഹത്തെയും ഭരണകൂടത്തെയും നോക്കിക്കാണുന്ന ഏതൊരാൾക്കും തോന്നുന്ന സാമാന്യ വികാരമാണ്. അദ്ദേഹം ഒരു കവിയും എഴുത്തുകാരനുമൊക്കെ ആയതുകൊണ്ട് ഹൃദയത്തിൽ തട്ടി പറഞ്ഞ വാക്കുകളാണിതെന്ന് സതീശൻ പറഞ്ഞു. 





    കേരളത്തിലെ മുഴുവൻ ജനങ്ങളും പറയുന്നത് ഇതാണെന്നും ഈ സർക്കാരാണ് ഇവിടെ തുടരാൻ പോകുന്നതെങ്കിൽ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. കേരള ജനതയുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
 കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉണ്ടായ അഭിപ്രായ വ്യത്യാത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉറച്ച് നിൽക്കുന്ന നേതാവാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് ഒരു അതൃപ്തിയുമില്ല. ശശി തരൂർ വരും, വരില്ല എന്നൊക്കെ പറഞ്ഞ് നിങ്ങൾ കുറെ വാർത്ത നൽകി. ശശി തരൂർ വന്നപ്പോൾ ആ വാർത്ത പോയി. നിങ്ങൾ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെയായി. ശശി തരൂർ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറഞ്ഞേനെ.






   കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അംഗങ്ങളെ നിയമികക്കാനുള്ള അവകാശമെങ്കിലും ദേശീയ നേതൃത്വത്തിന് നൽകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കെ സച്ചിതാനന്ദന്റെ പ്രതികരണമുണ്ടായത്. 'പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു, അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാർട്ടിയുടെ അവസാനമായിരിക്കും'. എന്നായിരുന്നു സച്ചിതാനന്ദന്റെ വാക്കുകൾ.  




കേരളത്തിലെ മുഴുവൻ ജനങ്ങളും പറയുന്നത് ഇതാണെന്നും ഈ സർക്കാരാണ് ഇവിടെ തുടരാൻ പോകുന്നതെങ്കിൽ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. കേരള ജനതയുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
 കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉണ്ടായ അഭിപ്രായ വ്യത്യാത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉറച്ച് നിൽക്കുന്ന നേതാവാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് ഒരു അതൃപ്തിയുമില്ല. ശശി തരൂർ വരും, വരില്ല എന്നൊക്കെ പറഞ്ഞ് നിങ്ങൾ കുറെ വാർത്ത നൽകി. ശശി തരൂർ വന്നപ്പോൾ ആ വാർത്ത പോയി. നിങ്ങൾ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെയായി. ശശി തരൂർ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറഞ്ഞേനെ. കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അംഗങ്ങളെ നിയമികക്കാനുള്ള അവകാശമെങ്കിലും ദേശീയ നേതൃത്വത്തിന് നൽകണമെന്നും അദ്ദേഹം പറഞ്ഞു. 

Find Out More:

Related Articles: