ആരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വീണാ ജോർജ്! 31 മുതൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. എന്നാൽ ഇത് നടപ്പാക്കില്ലെന്നാണ് വീണാ ജോർജ് വ്യക്തമാക്കിയത്. ചക്കുവള്ളിയിൽ ചേർന്ന കുന്നത്തൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വാക്കുകൾ. സംസ്ഥാനത്തെ ആശുപത്രികളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് 'ആയുഷ്മാൻ ആരോഗ്യ മന്ദിർ' എന്നാക്കണമെന്ന കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പണമില്ലാത്തതിൻറെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കാത്ത ഏക സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയ അടക്കം മുമ്പ് സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന നൂതന ചികിത്സാ രീതികൾ എല്ലാം ഇന്ന് സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. സാധാരണക്കാരന് വേണ്ടി വികസന മുന്നേറ്റവുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രസർക്കാരെന്നും മന്ത്രി വിമർശിച്ചു.
അതേസമയം നവകേരള സദസ്സിനെ കേരളം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞിരുന്നു. ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പുനലൂർ നിയോജകമണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കേരളം കൈവരിച്ച നേട്ടങ്ങളും നാടിൻറെ വികസനത്തിന് തടസ്സം നിൽക്കുന്നവയും ജനസമക്ഷം അവതരിപ്പിക്കുകയാണ്. പരിപാടി ബഹിഷ്‌കരിച്ചവരെ ബഹിഷ്‌കരിക്കുന്ന നിലപാടാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളുടെ സഹായവും നിഷേധിച്ചു. സംസ്ഥാനം ഏത് വിധേനയും മുന്നോട്ട് പോകരുതെന്ന ലക്ഷ്യം മാത്രം. ഇത്തരം അവഗണനയോട് നിശബ്ദതപാലിച്ച നിലപാടാണ് പ്രതിപക്ഷത്തിനും.
അധികാരത്തിലേറിയപ്പോൾ മുതൽ പ്രതിസന്ധികൾ നേരിട്ട സർക്കാർ ഇവയെല്ലാം അതിജീവിച്ചാണ് കേരളത്തിൻറെ തനത് വരുമാനവും ആഭ്യന്തരവളർച്ചനിരക്കും പ്രതിശീർഷവരുമാനവും വർധിപ്പിച്ചതെന്നും മുഖ്യമന്ത്രി.ഇതുവരെ കാണാത്ത അവഗണനയും വിവേചനവുമാണ് കേരളം നേരിടുന്നത്. 2018ൽ ഉണ്ടായ മഹാപ്രളയത്തിൽ അർഹിക്കുന്ന സഹായമോ പാക്കേജോ നൽകിയില്ല. സംസ്ഥാനത്തെ ആശുപത്രികളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് 'ആയുഷ്മാൻ ആരോഗ്യ മന്ദിർ' എന്നാക്കണമെന്ന കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 31 മുതൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. എന്നാൽ ഇത് നടപ്പാക്കില്ലെന്നാണ് വീണാ ജോർജ് വ്യക്തമാക്കിയത്.
ചക്കുവള്ളിയിൽ ചേർന്ന കുന്നത്തൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വാക്കുകൾ. ഇത്തരം അവഗണനയോട് നിശബ്ദതപാലിച്ച നിലപാടാണ് പ്രതിപക്ഷത്തിനും. അധികാരത്തിലേറിയപ്പോൾ മുതൽ പ്രതിസന്ധികൾ നേരിട്ട സർക്കാർ ഇവയെല്ലാം അതിജീവിച്ചാണ് കേരളത്തിൻറെ തനത് വരുമാനവും ആഭ്യന്തരവളർച്ചനിരക്കും പ്രതിശീർഷവരുമാനവും വർധിപ്പിച്ചതെന്നും മുഖ്യമന്ത്രി.ഇതുവരെ കാണാത്ത അവഗണനയും വിവേചനവുമാണ് കേരളം നേരിടുന്നത്. 2018ൽ ഉണ്ടായ മഹാപ്രളയത്തിൽ അർഹിക്കുന്ന സഹായമോ പാക്കേജോ നൽകിയില്ല. സംസ്ഥാനത്തെ ആശുപത്രികളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് 'ആയുഷ്മാൻ ആരോഗ്യ മന്ദിർ' എന്നാക്കണമെന്ന കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.