വന്യജീവി ആക്രമണം; പദ്ധതികൾ പ്രഖ്യാപിച്ച് വനം വകുപ്പ്!

frame വന്യജീവി ആക്രമണം; പദ്ധതികൾ പ്രഖ്യാപിച്ച് വനം വകുപ്പ്!

Divya John
 വന്യജീവി ആക്രമണം; പദ്ധതികൾ പ്രഖ്യാപിച്ച് വനം വകുപ്പ്!  ബുധനാഴ്ചവനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നിരവധി തീരുമാനങ്ങളും യോഗം കൈക്കൊണ്ടിരുന്നു. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് വനം വകുപ്പ്. പത്ത് കർമ്മ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. അതേസമയം, തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ പ്രഖ്യാപിച്ച ഹാർത്തൽ ആരംഭിച്ചു. യുഡിഎഫ് ആണ് ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറുവരെയാണ് ജില്ലയിൽ ഹാർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.



അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി പാർട്ടി നേതൃത്വം അറിയിച്ചു. ഹർത്താലിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ യുഡിഫ് പ്രകടനം നടത്തുകയും സുൽത്താൻ ബത്തേരിയിൽ മുസ്ലീം യൂത്ത് ലീഗ് വനം വകുപ്പ് മന്ത്രി കെ ശശീന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആനത്താരകൾ നിർമിക്കും, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകൾ നിരീക്ഷിക്കും, വന്യജീവി സംഘർഷമേഖലയിൽ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും, ഗോത്ര സമൂഹത്തിന്റെ അറിവ് പ്രയോജനപ്പെടുത്തും,
വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ ഭക്ഷണവും ജലവും ഉറപ്പാക്കും, വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും, വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കും, കുരങ്ങ് ശല്യം നിയന്ത്രിക്കാൻ നിയമാനുസൃതമായ മാർഗ്ഗരേഖ തയാറാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായി.



ജനവാസ മേഖലകൾക്ക് അരികിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയൽ ടൈം മോണിറ്ററിങ് സംവിധാനം നടപ്പിലാക്കുമെന്നും അതോടൊപ്പം സംസ്ഥാനത്തെ 28 റാപിഡ് റെസ്‌പോൺസ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കാനുള്ള നടപടി ആരംഭിക്കാനും നിർദ്ദേശം നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ രാത്രികാലങ്ങളിൽ വനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.



കാടു പിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകൾക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാൻ നോട്ടിസ് നല്കാൻ യോഗത്തിൽ തീരുമാനമായി. വനത്തിലൂടെ കടന്നു പോകുന്ന റോഡുകൾക്കിരുവശവും അടിക്കാടുകൾ വെട്ടിത്തെളിച്ചു വിസ്ത ക്ലിയറൻസ് നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും എന്തൊക്കെ ശ്രദ്ധിക്കണമെന്ന ബോധവത്ക്കരണം നടത്താനും യോഗത്തിൽ തീരുമാനമായി.

Find Out More:

Related Articles: