പുതിയ അധ്യക്ഷ സ്‌ഥാനം സ്വന്തമാക്കി രാജീവ് ചന്ദ്രശേഖർ!

frame പുതിയ അധ്യക്ഷ സ്‌ഥാനം സ്വന്തമാക്കി രാജീവ് ചന്ദ്രശേഖർ!

Divya John
 പുതിയ അധ്യക്ഷ സ്‌ഥാനം സ്വന്തമാക്കി രാജീവ് ചന്ദ്രശേഖർ! ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപനം നടത്തി.ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് രാജീവ് ചന്ദ്രശേഖർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.2006 -ലാണ് രാജീവ് ചന്ദ്രശേഖർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. രണ്ട് തവണ കർണാടകയിൽ നിന്നും സ്വതന്ത്ര രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2007-ൽ പ്രതിപക്ഷ എംപി ആയിരിക്കെ 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പാർലമെന്റിൽ ആദ്യമായി ശബ്ദമുയർത്തിയത് രാജീവ് ചന്ദ്രശേഖറാണ്. സ്പെക്ട്രം ലേല മാഫിയയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ 3ജി ലേല നടപടികൾ സുതാര്യമായി നടപ്പിലാക്കുന്നതിലും രാജീവ് ചന്ദ്രശേഖറിന്റെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു.






 2016-ൽ എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാജീവ് ചന്ദ്രശേഖറിനെ നിയമിക്കുകയും ചെയ്തു. 2021-ൽ നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മന്ത്രിസഭയിൽ ഐ.ടി, നൈപുണ്യ വികസന വകുപ്പ് മന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. 2024-ൽ 'തിരുവനന്തപുരത്തിനൊരു കേന്ദ്രമന്ത്രി' എന്ന പ്രഖ്യാപനവുമായി ബിജെപി അദ്ദേഹത്തെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചു. ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും കടുത്ത പോരാട്ടം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിപ്പെടുന്നതിനു മുന്നോടിയായി ശ്രീനാരായണ ഗുരുവിന്റെ പ്രശസ്ത വാചകം പങ്കുവച്ച് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക എന്ന വാക്യമാണ് മലയാളത്തിലും ഇംഗ്ലിഷിലുമായി രാജീവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.






എല്ലാ തിങ്കാളാഴ്ചകളിലും പതിവുള്ള ഇന്നത്തെ ചിന്താവിഷയമായി അവതരിപ്പിച്ച കുറിപ്പിനൊപ്പം ഗുരുവിന്റെ ചിത്രവുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2026 ന് തുടക്കമിടാൻ നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നീക്കം നടത്തുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ ജില്ലക്കും പ്രത്യേകം പ്ലാൻ ഉണ്ടായിരിക്കും. മുതിർന്നവർക്കൊപ്പം യുവാക്കളെയും ചേർത്തുകൊണ്ട് സംഘടനയിൽ ഉടൻ അഴിച്ചു പണിനടത്താനും ഒരുങ്ങുകയാണ് പുതിയ അധ്യക്ഷൻ.തിരുവനന്തപുരത്ത് ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും, അടുത്ത അഞ്ച് വർഷം തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പരാജയത്തിന് ശേഷം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് അദ്ദേഹം പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെക്കുകയും ഇത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. 




പിന്നീട് പാർട്ടി നിർദേശപ്രകാരം അത് പിൻവലിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ, നേതൃത്വം നൽകിയ വാക്ക് പാലിച്ചുവെന്ന് വേണം കരുതാൻ. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് ഇന്നലെ അറിയിക്കുകയായിരുന്നു. ഇന്നലെ ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് എല്ലാവരെയും ഞെട്ടിച്ച പ്രഖ്യാപനമായുണ്ടായത്. തുടർന്ന് അധ്യക്ഷസ്ഥാനത്തേക്കു രാജീവ് നാമനിർദേശ പത്രിക നൽകുകയും ചെയ്തു. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണു രാജീവ് ചന്ദ്രശേഖർ സമർപ്പിച്ചത്.

Find Out More:

Related Articles: