കേരളത്തിലെ അണക്കെട്ടുകൾ ഭീഷണിയിൽ എന്ന് പഠനം

VG Amal
കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയർന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുർബലമായ പശ്ചിമഘട്ടത്തിലാണിത്. മൂന്നുമുതൽ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തിൽ 2018-ലെ പ്രളയത്തിനുശേഷമാണ്  ഇത്തരത്തിൽ ഒരു പഠനം നടത്തിയത്.

അളഗപ്പ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും പങ്കാളികളായി. വലിയ ഉയരത്തിൽ വെള്ളം കെട്ടിനിർത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മർദമാണ് ഭൂചലന സാധ്യത (ആർ.ഐ.എസ്.) കൂട്ടുന്നത്. ഇത്തരത്തിലുള്ള മർദംമൂലമാണ് 1967-ൽ മഹാരാഷ്ട്രയിലെ കൊയ്‌ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത്. പശ്ചിമഘട്ടത്തിലെ സാഹചര്യങ്ങളും നീങ്ങുന്നത് സമാന അവസ്ഥയിലേക്കാണ്. അതിഗുരുതരമാണ് പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങളെന്ന് ഡോ. രാമസ്വാമി പറഞ്ഞു.

കേരളത്തിൽ 43-ലധികം അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. പലതും പരിസ്ഥിതി ദുർബലമായ പശ്ചിമഘട്ടമേഖലയിലാണ്. ഇന്ത്യൻ റിമോട്ട് സെൻസിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടിൽ റഡാർ ടോപ്പോഗ്രാഫി മിഷൻ വഴിയുമുള്ള വിവരങ്ങൾകൂടി വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2019-ലെ പ്രളയശേഷമുള്ള സാഹചര്യവും ഇനി പഠിക്കും.

Find Out More:

Related Articles: